അയാൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന് കയറി. അടുക്കളയിൽ നിന്നും യാമിയുമ്മയുടെ അടക്കം പറച്ചിൽ കേട്ടാണ് അങ്ങോട്ടേക്ക് ചെന്നത്. യാമിയുമ്മ കാപ്പി ഉണ്ടാക്കുന്ന തിരക്കിലാണ്. "എന്താ യാമിയുമ്മേ, ഇന്നവൾ എന്താ ഒപ്പിച്ചത്." "ഒന്നും പറയണ്ട എന്റെ മോനേ, സ്ഥിരം ഉള്ളത് തന്നെയാ." "എന്നിട്ട് അവളെവിടെ?" "ഇത് വരെ പുറത്ത് ഉണ്ടായിരുന്നു,നിന്റെ വണ്ടിയുടെ ശബ്ദം കേട്ടപ്പോ അകത്തേക്ക് കയറി ഓടി." "ഉമ്മ കാപ്പി എടുത്തു വെക്ക്, ഞാൻ അവളെയും കൂട്ടി കൊണ്ട് വരാം." "ഈ പെണ്ണിന്റെ ഒരു കാര്യം.. അവർക്ക് ഒരു നേരവും സ്വസ്ഥത കൊടുക്കില്ല.. ഇന്ന് ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം.&qu