ഒരു വാക്കുപോലും മിണ്ടാതെ അന്നെവിടേക്കു പോയ് മറഞ്ഞു മകനേ നീഇന്നുവരെയും കാണാൻ വരാതെഅകലങ്ങൾ തേടുവതെന്തേ... ഞാനീ വരാന്തയിൽ നിന്നണയുന്നു കൂട്ടിന്നാരുമില്ലാതെ മിണ്ടുവാനാരാരുമില്ലാതെ കേവലം മൗനങ്ങൾ മാത്രമെൻ ചാരെ ...ഓർക്കുന്നുവോ നീ നിൻ ബാല്യകാലത്ത്യാത്രകൾ ഇഷ്ടപ്പെട്ടിരുന്നുഅന്നു നീ ചൊല്ലും പാതയിൽ നിന്നെകൊണ്ടുപോയില്ലേ ഞാൻവിദ്യാലയത്തിൽ നിന്നു നീ വൃദ്ധസദനങ്ങൾ സന്ദർശിച്ച നാളിൽതിരികെയെത്തിയെന്നെ കെട്ടിപ്പിടിച്ചു നീ കരഞ്ഞ നാളോർക്കുന്നുവോ ഈ യാത്ര വളരെ വിഷമമായി പൊന്നേ ഇങ്ങനെയൊരു യാത്ര വേണ്ടായിരുന്നു...