പുലരിയിൽ പുതുനാമ്പ് തല നീട്ടി നോക്കി,വാരാന്ത്യമായോ!?, ഉണരുവാനെന്തെ!?താഴോട്ട് പിന്നെയും അമരുവാൻ നോക്കി,സമയം അതിക്രമിച്ചെന്നാരോ പറഞ്ഞ്!ഇളവെയിൽ പയ്യെ തഴുകി തുടങ്ങി,എവിടെയോ എന്തോ അടരുന്ന പോലെ!!കൈകളില്ലായ്മ തടസ്സമായി തോന്നി,ശിരസ്സിന്ന് ഇതളുകൾ നാമ്പിട്ടുവോ ശങ്ക!! വെയിലിൻ്റെ ശക്തിയോ അറിവില്ല അല്ലോ!വേരിലൂടെന്തോ പായുന്നു വേഗം..!ഇതളിട്ട ശിരസ്സിലെ സിരകളിൽ കൂടെ,ചുടുനീര് കേറി ഊർജ്ജം വമിക്കുന്നു.കാലം ശരഗതി പ്രാപിച്ചു നീങ്ങി,പതിയെ എൻ കൈകളും മൺവിട്ട് വന്നു.ഒന്നിലൂടൊന്നായി ചെറുകൈകൾ ഏറെ,ഇടതൂർന്ന് മുടികൾ ഏറെ പടർന്നു.പിന്നെ എൻ പ്രാണൻ്റെ പൂർത്തിക്ക് വേണ്ടി,വിരിയ