കരിമ്പടം പുതച്ച പ്രകൃതിപുറത്ത്, കാറിപ്പെയ്തപ്പോൾഅകത്ത്, പെണ്ണൊരുത്തി പേറ്റുനോവെടുത്ത് പതംപറഞ്ഞു.ഇടി ചാഞ്ഞൊരൊറ്റത്തെങ്ങിൻ്റെ പൊത്തിൽ,പാതിവെന്ത കുഞ്ഞിനെ നോക്കി,വിലപിച്ചു മരിക്കുന്ന തത്തപ്പെണ്ണ്!തണ്ടു മുറിച്ചു മെതിച്ച കറ്റയിലെ,തലതല്ലി വീഴുന്ന നെന്മണികൾ,പാദപീഡനത്താൽ ഞെരിഞ്ഞമരുന്നൊരുസങ്കടക്കാഴ്ച്ചയായ്!ഹൃദയതാളം താണ്ഡവമാടി കണ്ണീരുപ്പിനു സ്വാദേറിയപ്പോൾ,പാദസരത്തിന്റെ ചടുലതാളങ്ങളിലുരഞ്ഞു മുറിഞ്ഞ തഴപ്പായയും തേങ്ങി, മൗനമായി!കരിമരുന്നു തിന്ന്,ചോരതുപ്പാതെ മാറ് കീറുന്ന പാറക്കൂട്ടങ്ങൾതൻ രോദനം,തുടക്കത്തിലേ മുഴുമിക്കാതെ-യൊടുക്കത്തിലെത്