ബസ്സ് സ്റ്റാന്റിനടുത്തുള്ള കടയിൽ നിന്ന് സിഗരറ്റും വാങ്ങി തിരിഞ്ഞപ്പോൾ തന്റെ നാട്ടിലേക്കുള്ള വാഹനം എത്തിയിരിക്കുന്നത് അയാൾ കണ്ടു. സിഗരറ്റിന്റെ പണവും കൊടുത്തു ധൃതിയിൽ ബസ്സിന് സമീപത്തെക്കോടി. എങ്ങിനെയോ കുത്തിത്തിരക്കി ഉള്ളിൽ കയറി. സ്റ്റാൻഡിൽ നിന്നു പുറപ്പെട്ടപ്പോൾ തന്നെ ആളുകൾ നിറഞ്ഞു കവിഞ്ഞിരുന്നു. ഇടക്കെവിടെയോ ഇറങ്ങിപ്പോയ ഒരു വൃദ്ധന്റെ സീറ്റിൽ അയാൾ ഇരിപ്പുറപ്പിച്ചു.വിദൂരതയിലേക്ക് കണ്ണുകൾ പായിച്ചു അയാളിരുന്നു.മനസ് മുഴുവനും സുപർണയെ കുറിച്ചുള്ള ചിന്തകളായിരുന്നു. വർഷങ്ങൾക്കു മുൻപ് അവിചാരിതമായിട്ടായിരുന്നു അയാൾ സുപർണയെ പരിചയപ്പെട്ടത്. കോള