ശരീരം വിറങ്ങലിച്ചിരിക്കുന്നു. പുറത്തെ ശബ്ദദങ്ങൾ ഒരു മുഴക്കം പോലെ. വിയർപ്പുതുള്ളികൾ ശരീരത്തിൽ അരിച്ചിറങ്ങുന്നു. മനസ്സിൻ്റെ ഭാരം ശരീരത്തെ വല്ലാതെ തളർത്തിയിരിക്കുന്നു. മീനുവിൻ്റെ കണ്ണുകൾ പതിയെ തുറന്നു. കാഴ്ചയിൽ വ്യക്ത വന്നിട്ടില്ല .കാതുകളിൽ പ്രിയപ്പെട്ടവരുടെ ശബ്ദങ്ങൾ തെന്നി തെറിച്ചു പോകുന്നു. മനസ്സിൻ്റെ ദൗർബല്ല്യത്തെ ശരീരത്തിന് വിട്ടുകൊടുക്കാതെ തൻ്റെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്ന് പതുക്കെ എഴുന്നേറ്റിരുന്നു. കുടിക്കാൻ കൊടുത്തെ വെള്ളം പോലും ഒന്നിറക്കാൻ പറ്റുന്നില്ല. ചുറ്റും കൂടി നിന്നവരോട് സ്നേഹത്തോടെ പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ട്. എന