Aksharathalukal

താമര

 
നിന്നെ ഒരു നോക്കു കാണുവാൻ
വെമ്പുന്നീ   മനം... 
രാവുകൾക്കിത്ര ദൈർഘ്യമെന്നു 
ആരോടെന്നില്ലാതെ ഓതുന്നവൾ...
കിഴക്കുനിന്നുതിരും കിരണങ്ങൾ തൻ
മാതൃക വലയത്തിനായി
കാത്തിരിക്കുന്നവൾ... 
തേജസ്സിൽ ഞെളിഞ്ഞങ്ങു നില്ക്കും  സൂര്യ ദേവനെ ആരോരുമറിയാതെ
പ്രണയിച്ചവൾ... 
പുഞ്ചിരി തൂകി ഈ താമര എന്നുമാ
സൂര്യനെ നോക്കി നാണത്താൽ
മന്ദഹസിച്ചു പോന്നു... 
ഒരു നോട്ടത്തിനായി കേഴുന്നവളുടെ
ഹൃദയം താപത്തിൽ ലയിച്ചിരിക്കുന്ന
സൂര്യനോ അറിഞ്ഞതില്ല... 
രാവേറിടുമ്പോൾ സൂര്യനെ ഓർത്തു
തേങ്ങുന്ന അംബുജം വാനിലെ ചന്ദ്രനെ
അറിയാത്തതെന്തേ... 
നക്ഷത്ര കൂടാരത്തിൽ മറഞ്ഞിരിക്കും
ചന്ദ്രനോ ആ ഇന്ദിവരതെ പ്രണയിച്ചിരുന്നു.
ആ സ്നേഹത്തിൻ കുളിർമ
തിരിച്ചറിയാതെ താമര സൂര്യനെ നോക്കി
തപസിരുന്നു....
 - ജ്വാലാമുഖി