വെട്ടേറ്റ പക്ഷി
ഒരു തൂവൽ ചിറകുള്ള പക്ഷി
വെട്ടേറ്റ് തൻ ശരീരവുമായി
പറന്നുയർന്നങ്ങ് ആകാശം എത്തുവാൻ
രുധിര മൊലിച്ചിറങ്ങുമ്പോഴുമാ -
അഗ്നിയിലെ പ്രഭയിൽ
തൻ നീറ്റൽ ശമിക്കുവാൻ ...
ഒരു തുള്ളി കണ്ണുനീർ പോലും ഉണർന്നില്ലാ -
വരണ്ട കണ്ണിൽ, പൊടിയുവാൻ പോലുമുതിർന്നില്ല ...
പിടയുകയാണവൾ തൻ ജീവിതം
ഓർത്തങ്ങ് നിശബ്ദയായ് എവിടെയോ
കണ്ടില്ല ! ആരുമവളെ ..പറന്നുയരുമവളെ
ചെന്ന് എത്തുവാൻ ആകാശമുണ്ടവൾക്ക് !
എന്നാൽ ചെകേറാൻ കൂട്ടില്ലയെങ്കിലും
ഇരവിന്റ ഭീതിയും പുളയുന്ന ശരീരത്തിൻ -
വേദനയും തെല്ലും ഉറക്കിയില്ലവളെ
ഉണർന്നിരുന്നവൾ... താൻ കണ്ട സ്വപ്നനങ്ങക്ക്ൾ വേണ്ടി
പിടഞ്ഞു പറന്നു , രക്തമുറയും ശരീരവുമായ് ....