Aksharathalukal

നിനക്കായി

നിനക്കായി കാത്തുവെച്ചത്, ഇന്നലെകൾ എനിക്കു തന്ന അനുഭവങ്ങളുടെ ചിതാഭസ്മം മാത്രം!

ആ ധൂളികളിൽ ഉദയാസ്തമയങ്ങളുടെ ദുരൂഹതയും പകലിന്റെ നിഴൽപ്പാടുകളും അലിഞ്ഞുചേർന്നിട്ടുണ്ട്!

നമുക്കാ ഭസ്മകലശത്തെ ഹൃദയത്തിന്റെ നാലറകൾക്കു നടുവിൽ ആവാഹിച്ചു പ്രതിഷ്ഠിക്കാം.

അതിന്റെ ഉപ്പും വീര്യവും ധമനികളിലൂടെ അരിച്ചിറങ്ങി ബോധത്തിന്റെ ചക്രവാളസീമകളിൽ മഴവില്ലുകൾ വിരിയിക്കുമ്പോൾ;

ആ വർണവിസ്മയത്തിന്റെ ക്ഷണികതയിൽ മനംനീറി എഴുതപ്പെടുന്ന
കവിതകൽ പാടി, തളരുംവരെ ചിറകുരുമ്മി പറക്കാം!




ഒറ്റയുറുമ്പ്

ഒറ്റയുറുമ്പ്

0
480

               ഒറ്റയുറുമ്പ്               ------------മല കയറിപ്പോകുമ്പോൾ,വരിവരിയായ് നീങ്ങുമ്പോൾ,വരിതെറ്റി, വഴിതെറ്റി അകന്നുപോയഞാൻ ഒരൊറ്റയുറുമ്പ്;മരണത്തെ തിരയുന്ന ഒറ്റയൂറുമ്പ്,ഞാനെന്റെ കൂടു മറന്നുമറവിയുടെ നീരാളിക്കൈകൾവരിഞ്ഞു മുറുക്കി, രക്തമൂറ്റുന്നനിസ്സഹായതയുടെ പര്യായം,കൂട്ടം തെറ്റിയ ഒറ്റയുറുമ്പ്എന്നാണ് എനിക്കു വഴി തെറ്റിയത്,എന്നണ് എനിക്കു നിര തെറ്റിയത്,ഏതു ലഹരിയിലലിഞ്ഞാണ്ഞാൻ തനിച്ചലയാൻ തുടങ്ങിയത്?എനിക്കെന്റെ കൂട്ടിലേക്കെത്തണംഎന്റെ നിയത കർമത്തിൽ അലിയണംകൂടിന്റെ ഇടനാഴികയിൽ തളർന്നു വീഴും വരെകൂട്ടായ്മയുടെ കണ്ണിയായി തുടരണം!ഞാൻ തനിച്