തീപ്പെട്ടിക്കൊള്ളി
തലയുരച്ചു നീതെളിച്ചുഅഗ്നിനല്കിയണയുവാൻ,തലയിൽ രാസയോഗക്കൂട്ടുചേർത്തു മണ്ണിലേക്കു വന്നു ഞാൻ!തീ തരുന്ന പെട്ടിയിൽഉരഞ്ഞുരഞ്ഞു കത്തുവാൻ,ജന്മമാർന്ന കമ്പുകൾനിരത്തി ദൃശ്യകൗതുകം!എന്റെയാത്മതാപമാണുഭദ്രദീപ പ്രഭയതായിദേവതയ്ക്കു മുമ്പിലെനിലവിളക്കിൽ വാണതും!എന്റെ തീക്ഷ്ണ ഭാവമാണുതീപടർത്തിയടവിയെകരിനിറഞ്ഞ ചാമ്പലായ്തീർത്ത ശാപവും!കുളിരുമാറ്റുമഗ്നിയുംവിറകെരിഞ്ഞ താപവുംചിതതെളിച്ച നാളവുംതീർത്തതെന്റെ ശക്തികൾ!നിങ്ങളാണു എന്നിൽനിന്നുതീപകർന്നു പകയുടെ,രോഷജ്വാല ഭൂമുഖത്തുയർത്തിനിർത്തി നിന്നവർ!എന്റെയാത്മവീര്യമേതുഭാവമാർന്നു കത്തണംഎന്നതിന്നു, മർത്യചിന്തതീർത്