Aksharathalukal

വേഷപ്പകർച്ചകൾ

ജീവിതവേദിയിലെണ്ണവറ്റും വരെ
വേഷങ്ങളെത്രയോയാടിത്തളരണം?

പച്ച,കത്തി,കരി,താടികളാടണം
മേളപ്പദാസ്പദം വിസ്തരിച്ചാടണം!

സൂര്യവിളക്കു കൊളുത്തുന്ന നേരത്ത്
സാത്വികപ്പച്ചയിൽ പുലർകാല വന്ദനം.

പിന്നെപ്പരുന്തുകൾ ചുറ്റിപ്പറക്കുമ്പോൾ
കാട്ടാളനായി കരിവേഷമാടണം!

സന്ധ്യക്കു കത്തിവേഷംകെട്ടി
നായകഭാവത്തിലാടിത്തിമിർക്കണം!

മേളഭാവങ്ങൾക്കൊത്ത വേഷപ്പകർച്ചയിൽ
ആടിക്കുഴഞ്ഞു പതിക്കുന്ന ജീവിതം.

അന്ത്യത്തിലൊരുവെറും താടിയായ്
അന്ത്യയാത്രയ്ക്കുള്ള മുദ്രകളാടണം!



നമ്മൾ വിഡ്ഢികളല്ല

നമ്മൾ വിഡ്ഢികളല്ല

4.5
396

ഇരുണ്ട കാലം മാഞ്ഞു മറയുന്നുവോ,കിഴക്കൊരു സൂര്യപ്രഭ വിടരുന്നുവോ?പുതുയുഗത്തിന്റെ ശംഖൊലി കേട്ടു നാംആലസ്യനിദ്രയിൽ നിന്നുണരുന്നുവോ?ദൂരെപ്പടിഞ്ഞാറു ദിക്കിൽ നിന്നെത്തിയരാപ്പാടി പാടിയ മുഗ്ദ്ധരാഗങ്ങളിൽ,വീണു മയങ്ങിക്കിടന്ന മനസ്സുകൾപൈങ്കിളിപ്പാട്ടിന്റെ സാരമറിഞ്ഞുവോ?അച്ഛനെ അമ്മയെ രക്തബന്ധങ്ങളെതെറ്റെന്നു ചൊല്ലിപ്പഴിച്ചൊരു ദർശനംനമ്മെച്ചതിച്ചു കരേറി സിംഹാസനംനിത്യ ദാസ്യത്തിന്റെ ആഴത്തിലാണ്ടു നാം!കണ്ണുമൂടിക്കെട്ടി, നാക്കു മുറിച്ചവർഏതോകറുപ്പിൻ വിഷത്തുള്ളി മോന്തിച്ചുകാണാത്ത ചങ്ങലപ്പൂട്ടിലമർത്തിയ,ദാസ്യത്തുടലിതാ പൊട്ടിത്തകരുന്നു!ദർശനവാക്യങ്ങളേ