ഗൗതം വാതിലിനരികിലേക് നീങ്ങിയതും ദേവുവിൽ വല്ലാത്ത പേടി നിറഞ്ഞു. അറിയാതെ അവളുടെ കൈകൾ അവനിൽ പിടി മുറുക്കി. അവളുടെ അവസ്ഥ മനസിലാക്കിഎന്നവണ്ണം അവനവളെ കണ്ണുചിമ്മി കാണിച്ചു. "നീയിവിടെ ഇരിക്ക്. ഞാൻ പോയിട്ടിപ്പോൾ വരാം." വളരെ സൗമ്യമായ അവന്റെ വാക്കുകൾ. അവളൊരു മാത്ര അവന്റെ കണ്ണുകളിലേക് നോക്കി. കോപം കെട്ടടങ്ങി അവിടെ ശാന്തത കൈവരിച്ചിരിക്കുന്നു. ഒന്നുകൂടി അവളെ നോക്കി അവൻ വാതിൽ തുറക്കാൻ ഭാവിച്ചു. ഗൗരിയാണ്. "ഏട്ടാ...... ഋതുവേടത്തി വിളിച്ചിരുന്നു. എയർപോർട്ടിൽ എത്തി. പിക് ചെയ്യാൻ ചെല്ലുമ്മോന്ന്. ഏട്ടൻറെ ഫോണെവിടെ??? വിളിച്ചിട്ട് കിട്ടണില്ലരുന്നെന്ന് പറഞ്ഞു.&qu