എന്റെ ആകാശം നീ ആയിരുന്നു നിന്നിൽ നിന്നു പെയ്തിറങ്ങിയതെല്ലാം എനിക്ക് മഴയായിരുന്നു. ചാറ്റലായും പേക്കുത്താ യും ആർത്തലച്ചു വന്നത് നീ തന്നെ ആയിരുന്നു.. ഇടക്ക് സംഗീതമായും ചിലപ്പോൾ സംഹാരമായും.. പാതി മുറിഞ്ഞ താരാട്ടാ യും പാതിവെന്ത സ്വപ്നമായും ഒന്നും എവിടെയും തികയ്ക്കാതെ.... നീ പെയ്തു കൊണ്ടേയിരിക്കൂ... എന്റെ ഇടങ്ങളിൽ അവസാനതുള്ളിയും വേരറ്റു പോകുമ്പോ നീ തന്ന കുളിരിന്റെ തണലിൽ ഇരുന്നു ഞാൻ ഒരു ബലിക്കാക്കയെ കാത്തിരിക്കാം.. പറയാതെ പോയതും പതിരായി പോയതും ഒരു പിടി ബലിച്ചോറിൽ ഒളിച്ചു വെക്കാം..