''നമ്മൾ ഭാര്യാ ഭർത്താവ് ആണ് എന്ന് ഇവിടെ ആരും അറിയണ്ട " "അതെന്താ അറിഞ്ഞാ" ക്യതി സംശയത്തോടെ ചോദിച്ചു "ഇവരുടെ ഉദേശം എന്താ എന്ന് ഒന്നറിയണം" എബി അത് പറഞ്ഞതും കാറിൻ്റെ ശബ്ദ കേട്ട് അകത്ത് ഉള്ള ആളുകൾ പുറത്തേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു. ''എൻ്റെ പൊന്നുമോൾ വന്നോ " അത് പറഞ്ഞ് വല്ല്യാമാവൻ കൃതിയുടെ അരികിലേക്ക് വന്ന് അവളുടെ നെറുകയിൽ തലോടി. "സാർ രാവിലെ വരും എന്ന് വിളിച്ച് പറഞ്ഞപ്പോ എനിക്ക് വലിയ വിശ്വാസം ഉണ്ടായിരുന്നില്ല സാർ വരും എന്ന് " " ഇപ്പോ വിശ്വാസം ആയല്ലോ '' അത് പറഞ്ഞത് എബി ഒന്ന് പുഞ്ചിരിച്ചു.