ഹൃദയ വീചിയിൽ നിൻ നീറും ഓർമ്മകൾ വന്നെന്നിൽ അഗ്നിയായി പടരുന്നു. മരുപ്പച്ച തേടി നീ പോയപ്പോൾ നിറ മിഴിയാലേ- നോക്കി നിന്നു ഞാൻ. ഹൃദ്യ ശോഭയിൽ സ്നേഹത്തിൻ വാക്കിൽ പൊതിഞ്ഞില്ലേലും അറിഞ്ഞിരുന്നില്ലേ നാം നമ്മെ നന്നായി 'നീൻ കരം വിടില്ലൊരിക്കലും നിഴലായി ചാരെയുണ്ടാകുമെന്നു' ഉറപ്പ് തന്നതും 'മരണം കൊണ്ടല്ലാതെ നമ്മെ പിരിക്കാനാവില്ലൊന്നിനും ' എന്ന് പറഞ്ഞതും നീ തന്നെയല്ലേ. നിൻ വാക്കുകളിലൊന്നിലും നേരിന്റെ നിറമില്ലെന്ന് അറിയുന്നു ഞാൻ ഇപ്പോൾ. വിധി വിളയാട്ടത്തിൽ എല്ലാം മറന്നാടുന്ന പാവയായി മാറി ഞാനും. ഏത് ക