ഏറെ നാളായുള്ള വാദപ്രതിവാദ ങ്ങൾക്കും തർക്കത്തിനും ശേഷം കഴിഞ്ഞ ദിവസമാണ് അയാൾ ഇത് തീരുമാനിച്ചത്. തനിക്കൊപ്പം കിടക്ക പങ്കിടുമ്പോഴും ഭാര്യയുടെ മനസ് മറ്റൊരാളിനൊപ്പമാണെന്ന സംശയം ഒരു തീക്കനലായി മനസിൽ വീണത് ഒരു മാസം മുൻപാണ്, യാദൃശ്ചികമായി കേട്ട ഭാര്യയുടെ ഫോൺ സംഭാഷണമാണ് അങ്ങനെയൊരു ജാരനെ സംബന്ധിച്ച ആദ്യ സൂചന നൽകിയത് . അതേക്കുറിച്ച് ചോദിച്ചപ്പോഴുള്ള അവളുടെ പരുങ്ങലും, സംസാരത്തിലെ തപ്പിത്തടയലും ആ സംശയത്തെ ദൃഢമാക്കി. വഞ്ചിക്കപ്പെട്ടുവെന്ന ചിന്ത അയാളുടെ മനസിനെ കീറി മുറിച്ചു. അതേ ചൊല്ലിയുള്ള ചോദ്യങ്ങൾ തർക്കങ്ങളായി, തർക്കങ്ങൾ കയ്യാങ്