രാത്രി പതിനൊന്നു മണിക്ക് വിജനമായ ബസ്റ്റാന്റിൽ ഇഷാനയുടെ കൈയും പിടിച്ചു നില്കുമ്പോ വിവേകിന് അൽപ്പം ഭയം തോന്നാതിരുന്നില്ല ... ഒന്നാമത് പരിചയം ഇല്ലാത്ത നാട് .രണ്ടാമത് രണ്ടാളും ഒളിചോടി വന്നതാണ് .. ഒരു ഒളിച്ചോട്ടത്തിനുള്ള മാനസിക അവസ്ഥയൊന്നും ഇല്ലായിരുന്നു .പക്ഷേ ഇഷാനയ്ക്ക് വീട്ടിൽ കല്യാണാലോചനകളുടെ ബഹളം ....മാന്യമായി പോയി പെണ്ണ് ചോദിച്ചാൽ കെട്ടിച്ചുതരില്ല ... അല്ലാ ....അതിനു അവരെ കുറ്റം പറയാനും പറ്റില്ല ...മകളെ വിവാഹം ചെയ്യുന്നവന് നാലാളിന്റെ മുന്നിൽ പറയാൻ ഒരു ജോലി എങ്കിലും വേണ്ടേ ..?? വിവേകിന്റ കൂട്ടുകാരൻ ഗിരി തന്ന ഒറ്റ ധൈര്യത്തിലാണ് അവൻ ഈ സാഹസത