വലിയ പുരയ്ക്കല്‍ തറവാടിന്റെ ഉമ്മറത്ത് ചാരുകസേരയില്‍ അഗാധമായ ചിന്തയിലാണ് തറവാട്ടിലെ ഇളയ സന്തതിയും സര്‍വോപരി മേല്‍നോട്ടക്കാരനുമായ "ദത്തന്‍ " ..... ആരുടെയോ വിതുമ്പൽ കേട്ടാണ് തെല്ലൊന്ന് തലയുയര്‍ത്തിയത്. ചുറ്റും ഒന്നു പരതവെ പടിപ്പുരയില്‍ കയറണോ വേണ്ടയോ എന്ന പരുങ്ങലോടെ നില്‍കുന്ന നാണുവാശനെ അയാള്‍ കണ്ടു. ചാരുകസേരയില്‍ നിന്ന് എഴുന്നേറ്റ്, തോളിലെ തോര്‍ത്ത് മുണ്ട് ഒന്നെടുത്ത് കുടഞ്ഞ് അയാളൊരു നിശ്വാസമെടുത്തു.... 'ഇങ്ങോട്ട് കയറി പോരെടോ.....' - ദത്തന്‍ തന്റെ എല്ലാ അധികാരതോടെയും അയാളെ ക്ഷണിച്ചു. ഉത്തരവിനെ ബഹുമാനിച്ചത് പോല