ആർത്തു പെയ്യുന്ന മഴയിൽ കുതിർന്ന് ജെപിയും പാറുവും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. മനസ്സിൽ ഉറപ്പിച്ച ലക്ഷ്യം ജെപിയുടെ ഉള്ളിൽ തീ നിറച്ചു. മുഖത്ത് നിറഞ്ഞ ക്രൂരഭാവം പക്ഷെ പാറു കണ്ടില്ല. അവൾ ആരെയോ പ്രേതീക്ഷിച്ചു ചുറ്റിലും നോക്കികൊണ്ട് ഇരുന്നു. സമയം രാത്രി ഒരുമണി ആകുന്നു. തണുത്തു വിറക്കാൻ തുടങ്ങിയ പാറു ജെപി യോട് ചേർന്നിരുന്നു. ജെപി :ഡി പാറു എന്റെ കണ്ട്രോൾ കളയല്ലേ... പാറു :തണുക്കുന്നു ജെപി. ജെപി : ഡി കുരിപ്പേ., നിനക്കല്ലായിരുന്നോ നിർബന്ധം ഈ മഴയത്തു റൈഡ് പോവാൻ. എന്നിട്ട് ഇപ്പൊ തണുക്കുന്നെന്നോ. എന്റെ കയ്യിന്ന് വാങ്ങുവേ.... പാറു : റൈഡ് പോകാമെന്നു