ജോയ്. കെ. കെ കള്ള കർക്കിട മാസം. മഴ തിമിർക്കുകയാണ്. ഓടിട്ട മേൽക്കൂര യിൽ നിന്ന് വെള്ളം ഇടക്കിടക്ക് ഇറ്റിറ്റു വീഴുന്നുണ്ട്. കാലവർഷം കലി തുള്ളിയിരിക്കുന്നു. ചിലപ്പോൾ അലറി വരുന്ന ചുഴലി കാറ്റ് എല്ലാം നശിപ്പിക്കുമെന്നു അയാൾ ചിന്തിച്ചു. അങ്ങു അകലെ നിള വീർപ്പുമുട്ടി കര കവിഞ്ഞു ഒഴുകുന്നു. മഴ എപ്പോഴും വേണുവിന് വേദനയും, ഭീതിയുമാണ് സമ്മാനിക്കാറ്, പിന്നെ കുറെ ഓർമകളും. ചിവീടുകളുടെയും, മാക്രികളുടെയും നിലക്കാത്ത ഒച്ചകൾ മഴതാളത്തിനു ഒത്തു ഉന്മാദം കൊള്ളുന്നു. പുലരിയുടെ അവസാന യാമത്തിൽ വേണു അന്നത്തെ ദി