\"ദേ കിളവാ... ഇതൊരു മരണവീടായിപ്പോയി... അല്ലെങ്കിൽ പ്രകാശന്റെ അമ്മാവനാണെന്ന് നോക്കാതെ ഈ പറഞ്ഞതിന് ഒറ്റച്ചവിട്ടിന് നടു തളർത്തിയിട്ടേനെ ഞാൻ... \"ഗിരീശൻ പ്രഭാകരനുനേരെ കൈചൂണ്ടി പറഞ്ഞു... \"വേണ്ട ഗിരീശാ... ഇയാളോട് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്... സ്വന്തം അനന്തിരവൻ മരിച്ചതിലും അയാൾക്ക് വലുത് അവന്റെ ശല്യം സഹിക്കാൻ കഴിയാതെ ഇറങ്ങിപ്പോയ ആ പെണ്ണിനെ ഇവിടെ കയറ്റാതിരിക്കുന്നതിലാണ്... അതെങ്ങനെയാണ് അവളുടെ രണ്ടാനമ്മയെ വളച്ചെടുത്ത് അവളെ ആദ്യം അവിടെനിന്നും ഇറക്കി വിട്ടു... പിന്നെ മാനസ്സികരോഗിയായ ഒരുവനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചു... എന്തിന് അവളുടെ സഹോദരനേയു