മഴയുടെ നേർത്ത തുള്ളികളെ വകവയ്ക്കാതെയുള്ള അവളുടെ നടത്തതിന്റെ വേഗത കൂടി. പതിവില്ലാത്ത മഴയായതിനാലാകും ആ മഴയ്ക്ക് വല്ലാത്തൊരു മണമുള്ളതായി അവൾക്കു തോന്നി. പുതുമഴയെ ആവഹിച്ച മണ്ണിന്റെ മണമല്ല, ഋതുവിൽ പൂത്തുലഞ്ഞ മുല്ലപ്പൂവിന്റെ മണവുമല്ല , മാവിൽ നിന്നും അടർന്നുവീണ കണ്ണിമാങ്ങയുടെ മണമാണോ അതുമല്ല പിന്നെ..... എത്ര മണത്തിട്ടും പിടികിട്ടുന്നില്ലല്ലോ, അവൾ മഴയെ ഒന്നുകൂടെ മണത്തു പിന്നെ പതിയെ മന്ത്രിച്ചു ചോര, അതു തന്നെയാ...... അവൾ തനിക്ക് ചുറ്റും കണ്ണോടിച്ചു. മഴയെ ഒന്നുകൂടെ നോക്കി കയ്യിൽ കുറച്ചു മഴവെള്ളം പിടിച്ചു മണത്തു അതു തന്നെ. ഈ മഴയിൽ എവിടുന്നാ രക്തം. അവൾ