എത്രയോ വട്ടം തകർത്തെൻ തലപ്പുകൾ,നീരിറ്റു കിട്ടാത്ത വേനൽക്കിതപ്പുകൾ!വളമില്ല, നീരില്ല, തണലില്ലെനിക്ക്ശാപങ്ങളല്ലാത്ത ശബ്ദങ്ങളില്ല!ചില്ലകൾ പൂത്തില്ല ഉണ്ണി വിരിഞ്ഞില്ലമാമ്പഴക്കാലങ്ങൾ എങ്ങെന്നറിഞ്ഞില്ല?മുറ്റത്തു നട്ടൊരു കൊച്ചു തൈമാവല്ലേ,ഏറെ മോഹിച്ചൊരു മാമ്പഴച്ചേലല്ലേ?ആരോപിഴപ്പിച്ച കാർഷിക ജ്ഞാനത്തിൻവേണ്ടാത്ത സന്താനമായിപ്പിറന്നു ഞാൻ!ഒട്ടുമാന്തൈതന്റെ തോട്ടമൊരുക്കിയോർകായ്ക്കാത്ത മാവിന്റെ \'മുള\' വെട്ടി വെച്ചു! ആരോ നടത്തിയ ക്രൂരാപരാധത്തിൻശിക്ഷയ്ക്കു പാത്രമോ നിഷ്ക്കളങ്കത്വവും!ഞാനെന്ന വൃക്ഷത്തിൻ തുഞ്ചത്തൊരിക്കലുംമാമ്പൂക്കളെത്തില്ല, മാങ്ങ വി