ജീവിതാന്ത്യം തുടരുന്നു.അവൻ കുട്ടികളുമായുള്ള ചങ്ങാത്തം ചെറുപ്പകാലത്ത് തന്നെ തുടങ്ങിയിരുന്നു. സഹോദരി സഹോദരന്മാരുടെ കുഞ്ഞുങ്ങളെ അധികകാലം കിട്ടിയിരുന്നില്ല. പിന്നീട് ആ മരുമക്കൾക്കുണ്ടായ പേരകുട്ടികളേയും അവന് താലോലിക്കാൻ കിട്ടിയിരുന്നില്ല. അതുകൊണ്ട് ജോലി സ്ഥലത്തെ അയൽവാസികളായ കുഞ്ഞുങ്ങളെ അവന് ചങ്ങാതിമാരായി കിട്ടിയിരുന്നു. ഗൂരുവായൂരിലെത്തിയശേഷം ശരിക്കും പേരകുട്ടകളുടെ സ്നേഹം അവന് നിർലോഭം ലഭിച്ചു. അവൻറെ അമ്മയുടെ മരണ ശേഷം തുടർച്ചയായി എല്ലാ കൊല്ലവും അവനൂം രണ്ടു സഹോദരിമാരും ബാംഗ്ലൂരിൽ താമസിക്കുന്ന സഹോദരിയുടെയും അവരുടെ മകന്റെ കുടുംബ