പതിവിലേറെ നിശബ്ദമായ ഒരു രാത്രി .ജനൽപ്പാളികൾ അടക്കാത്ത ഒരു കൊച്ചു മുറി .അമ്മമ്മയുടെ മരണശേഷം ആരതി ആ മുറിയിൽ ഒറ്റക്കാണ് .വലിയേച്ചിയും അമ്മായിയും ആ മുറിയിൽ നിന്നും കുറച്ച് നാൾ മാറി നിൽക്കാൻ ഒരുപാട് നിർബന്ധിച്ചെങ്കിലും ആരതിയുടെ ചില ചോദ്യങ്ങൾക്ക് മുൻപിൽ മുറുത്ത് ഒന്നും പറയാൻ അവർക്ക് കഴിഞ്ഞില്ല \"ഇത് എന്റെ കൂടി മുറിയാണ്, അതല്ല ഇനി അമ്മമ്മയുടെ ആത്മാവ് എന്നെ ശല്യം ചെയ്യും എന്നോർത്ത് ആണോ? ഓരോരോ ഭ്രാന്തുകളെ.... \" ദേഷ്യത്തോടെയും പുച്ഛത്തോടെയും ആരതി പറഞ്ഞു.പലപ്പോഴും ഈ ദേഷ്യം ഉള്ളിൽ ഇരമ്പുന്ന സങ്കടത്തെ മറച്ചു പിടിക്കാൻ ഉള്ള മുഖംമൂടി മാത്രമായിരുന്നു.