മുകുന്ദൻ ഓടുകയായിരുന്നു. ടാറിട്ട നിരത്തിലൂടെ അയാൾ കിതച്ചുകൊണ്ട് ഓടി. ഉച്ചവെയിൽ ചൂടിൽ വിയർത്തു കുളിച്ചിരുന്നു ഇടയ്ക്കിടെ നെറ്റിയിൽ പൊടിയുന്ന വിയർപ്പ് തുള്ളികൾ അയാൾ തൂത്തെറിയുന്നുണ്ട്. നിരത്തിൽ അങ്ങിങായി നിൽക്കുന്ന ആളുകൾ അയാളെ തന്നെയാണ് നോക്കുന്നത്. അതൊന്നും വലിയ കാര്യമാക്കിയെടുക്കാതെ അയാൾ ഓട്ടം തുടർന്നു. ദൂരെ ഒരു ചെറിയ അരുവിയെ മുറിച്ചു കടക്കുന്ന റോഡിനു മുകളിൽ തണൽ വിരിച്ചു നിൽക്കുന്ന വാക മരത്തിനു ചുവട്ടിൽ ഒരാൾ നിൽക്കുന്നു. അവളുടെ നെറുകിൽ വീണുകിടക്കുന്ന വാഗ പൂക്കൾ കുടഞ്ഞു കളയുന്ന തിരക്കിലാണവൾ. അവൾക്കടുത്ത് മുകുന്ദൻ കിതച്ചു നിന്നു. ആ കണ്ണുകളിൽ