.”നിസാർ! നമ്മുടെ വണ്ടി അവിടെ നിന്ന് മാറ്റി ഇട്ടേക്ക് പോലീസ് വണ്ടി കണ്ടാൽ ചിലപ്പോൾ അവൻ രക്ഷപ്പെടും” രമേശ് നിസാറിനോട് പറഞ്ഞു. അപ്പോഴേക്കും മറ്റയാൾ ക്വാറിയിലെ എല്ലാ പണിക്കാരെയും കൂട്ടിക്കൊണ്ടുവന്നു. രമേശ് അവരിലെ ഓരോരുത്തരെയായി നോക്കാൻ തുടങ്ങി. എന്നിട്ട് അതിൽ 45 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്നവരെയെല്ലാം ഫോൺ നമ്പർ എടുക്കാൻ നിസാറിനോട് പറഞ്ഞുകൊണ്ടിരുന്നു അങ്ങനെ എല്ലാവരെയും നോക്കിയശേഷം അവർ ആ നമ്പറുകൾ എല്ലാം സൈബർ സെല്ലിലേക്ക് കൈമാറി. ശേഷം അവിടെനിന്നും സംശയം തോന്നുന്നവരെ എല്ലാം കസ്റ്റഡിയിലെടുത്തു. അപ്പോഴേക്കും ഡിവൈഎസ്പി രാധികയും ഹരിയും മെഡിക്