Aksharathalukal

യാത്രയിലെ വികൃതി

 
 
ഓഫീസിലേക്ക് പോകാൻ താമസിച്ചിരിക്കുന്നു .മീനു ഓടിപ്പോയ് ഒരു ഓട്ടോയിൽ കയറി .
 
"ചേട്ടാ ,നേരെ ....
 ടൗണിലേക്ക് ..."
മീനു പറഞ്ഞു .
 
ഓട്ടോ ... ഓടി തുടങ്ങി ...
 
പെട്ടെന്ന് മീനുവിൻ്റെ ഫോൺ റിംഗ് ചെയ്തു .
അവൾ ഫോൺ എടുത്തു .
 
" ഒഹ് ,എൻ്റെ അമ്മേ ... അവൾക്ക് ഒരു അടി കൊടുക്ക് " ,,,
 
ഇതും പറഞ്ഞ് മീനു ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു .
 
" ആരെ ,അടിക്കുന്ന കാര്യമാ" ,ഇതൊക്കെ കേട്ടിരുന്ന ഓട്ടോക്കാരൻ ചോദിച്ചു .
 
ഇയാളെന്തിനാ ,എൻ്റെ കാര്യത്തിൽ ഇടപെടുന്നത് ?എന്ന ചിന്തിയിൽ മീനു ഇരുന്നു .
 
" മകളാണൊ ,,, എത്ര വയസ്സായ്" അയാൾ ചോദിച്ചു .
 
" അഞ്ച് വയസ്സ് ,മീനു പറഞ്ഞു " ...
 
ഓട്ടോ .. വീണ്ടും പല വഴികൾ കടന്ന് സിഗ്നലിനു അടുത്തേ എത്താറായ് .റെഡ് ലൈറ്റ് തെളിഞ്ഞു .
 
"പിള്ളേരെ ,തല്ലുന്നത് ശരിയല്ല " ,അയാൾ സിഗ്നനിൽ വണ്ടി നിർത്തിയിട്ട് മീനുവിനോട് പറഞ്ഞു .
 
" ശരിയാ ,ചേട്ടാ ,ഞാൻ അങ്ങനെ അടിക്കാറില്ല ,അവൾ ഭയങ്കര വികൃതിയാണ്" മീനു ചിരിച്ചു കൊണ്ട് പറഞ്ഞു .
അയാളും അത് കേട്ട് ചിരിച്ചു .
 
ഓട്ടോ ,മുന്നോട്ട് നീങ്ങി ....
 
വണ്ടി ടൗണിൽ എത്തിക്കഴിഞ്ഞിരിക്കുന്നു .
 
"എവിടെയാ " അയാൾ ചോദിച്ചു .
 
" ആ പോസ്റ്റ് ഒഫീസിൻ്റെ അടുത്തു വിട്ടാൽ മതി" ,മീനു പറഞ്ഞു .
 
അതിനു മറുപടി പറയാതെ ,അയാൾ വണ്ടി അങ്ങോട്ടു വിട്ടു ...
 
" ചേട്ടൻ്റെ ,മക്കള് വികൃതി കാണിക്കാറില്ലെ " ,മീനു ചോദിച്ചു .
 
"എനിക്ക്  എൻ്റെ മോള് വികൃതി കാണിക്കുന്നതാ ഇഷ്ട്ടം " ,അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു .
 
ഓട്ടോ ,ഓഫീസിനടുത്ത് എത്തി .
 
ഓട്ടോയിൽ നിന്നിറങ്ങി ,പണം കൊടുക്കുന്നതിനിടയിൽ മീനു ചോദിച്ചു .
 
" വികൃതിക്കാരിയാണൊ ,ചേട്ടൻ്റെ മോള് ,ഞാൻ അന്വേഷിച്ചൂന്ന് പറയണം" ,എന്താ മോളുടെ പേര് ...?
 
പണം വാങ്ങിക്കൊണ്ട് ,അയാൾ പറഞ്ഞു .
 
" അവടെ പേര് ,ദേവിക ..."
  അന്വേഷിച്ചൂന്ന് ഞാൻ പറയുന്നുണ്ട് ,അവൾ വികൃതി കാണിക്കില്ല ,കിടപ്പിലാ ... ചെറുപ്പം മുതലെ ,എല്ല് പൊട്ടുന്ന രോഗമാ ..."
അയാൾ പറഞ്ഞു നിർത്തി ...
 
അയാൾ ,ബാക്കി പണം എടുത്ത് മീനുവിൻ്റെ നേരെ നീട്ടി ,അയാളുടെ കണ്ണിൻ്റെ കോളിലെ നനവ് അവൾ കണ്ടു .
 
" മീനു ... തിരിഞ്ഞു നടന്നു " 
നടക്കുന്നതിനിടയിൽ മീനു അയാളോട് ചോദിച്ചു ...."
 
" വീട് ,എവിടെയാ "
 
"ഇവിടെ തന്നെ ... ടെലഫോൺ എക്സ്ചേഞ്ചിനു പുറകിലാ ..." അയാൾ പറഞ്ഞു 
 
" ഒരാള് ,അവളെ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞേക്ക്" .... മീനു നടന്നു നീങ്ങി ...
 
ഒരു സുഹൃത്തിൻ്റെ ജീവിതത്തിൽ നിന്ന് അടർത്തിയെടുത്തത് .
-----------------------
ഡോ.റോഷിൻ