Aksharathalukal

കാലൊടിഞ്ഞ പട്ടി (ചെറുകഥ)

വയസ്സായി അസുഖം ബാധിച്ച സ്ത്രീയെ നോക്കാൻ ആ വീട്ടിൽ ഒരു  സ്ത്രീയെ നിർത്തിയിട്ടുണ്ട്.
 
നേരം വൈകുന്നേരം ആയപ്പോൾ ആ വീടിൻ്റെ വടക്കേപുറത്ത് ഒര് പട്ടി വന്ന് കിടന്നു. 
കുറേ സമയം കഴിഞ്ഞെങ്കിലും അടുക്കളയുടെ ഭാഗത്ത് ആരേയും കാണാനില്ലാ. 
 
പട്ടി മോങ്ങാൻ തുടങ്ങിയെങ്കിലും കുറച്ച് കഴിഞ്ഞപ്പോൾ ഒര് കുട്ടി വന്ന് ആ നിലത്തിരിക്കുന്ന പാത്രത്തിൽ കുറച്ച് കഞ്ഞി ഒഴിച്ച് കൊടുത്തു. 
 
ഈ കുട്ടിയെ കണ്ടപ്പോൾ കാലിന് വെയ്യാത്ത പട്ടി അവിടെ നിന്നും വാലാട്ടി കൊണ്ട് അവിടെക്ക് ചെന്നു.
 
കുട്ടി അതൊന്നും ശ്രദ്ധിക്കാതെ വാതിലടച്ച് അകത്തേക്ക് പോയി. 
ആ പട്ടി ഉടൻ കഞ്ഞി വെള്ളം മുഴുവൻ നക്കി കുടിച്ചു.  അവസാനം രണ്ട് കുര കുരച്ച് പട്ടി അവിടെ കിടന്നു. 
പിന്നെ സാവധാനം രാത്രിയുടെ കൂരാ കൂരിരുട്ടിലേക്ക് ആ പട്ടി കടന്ന് പോയി. 
 
പിറ്റെ ദിവസം രാത്രിയായപ്പോൾ പട്ടിയുടെ മോങ്ങൽ കേൽക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ ആ കുട്ടി പുറത്ത് വന്ന് നോക്കി.
 
കുറച്ച് കഴിഞ്ഞ ശേഷം രണ്ട് ചപ്പാത്തി ആ പാത്രത്തിൽ ഇട്ടു കൊണ്ട് അവൾ വീണ്ടും അകത്തേക്ക് പോയി. 
 
വെശന്ന് വലയുന്ന പട്ടി ഒന്നും നോക്കിയില്ലാ. എല്ലാ ദിവസവും ഒരു നേരം മാത്രം അന്നം കിട്ടുന്നു.  ഈശ്വരൻ്റെ കടാക്ഷം മാത്രമെന്ന് ആലോചിച്ച് ആ ചപ്പാത്തി തിന്നു കൊണ്ടിരുന്നു. 
 
അവസാനം പട്ടികളുടെ നിർത്താതെയുള്ള ഓളിയിട്ടലും കലപില ശബ്ദത്തിലും ആ പട്ടിയും അങ്ങോട്ട് കുതിച്ചു.
 
നേരം വെളുത്തപ്പോൾ ആ വീട്ടിൽ കുറേ ആളുകൾ വന്ന് പോയി കൊണ്ടിരുന്നു. 
ആ കിടക്കുന്ന വയസായ  സ്ത്രീയുടെ ശവശരീരം ഭാരത പുഴയിലേക്ക് കൊണ്ട് പോയിരുന്നു. 
 
അവരുടെ ചില ബന്ധുക്കൾ ആ വീട്ടിൽ ഉണ്ടായിരുന്നു എങ്കിലും വൈകുന്നേരമായപ്പോൾ പട്ടി മെല്ലെ കയറി വന്നു. 
 
ഒന്നും അറിയാതെ സ്ഥിരം വരുന്ന ആ പട്ടി പെട്ടെന്ന് ഒര് കല്ല് വന്നപ്പോൾ ആരാണെന്ന് തിരിഞ്ഞ് നോക്കി. 
 
ഈ കാല് കൊണ്ട് വെയ്യാത്ത പട്ടിയെ അവിടെ വീട്ടിൽ ഏതൊരു കുട്ടി കല്ലെറിഞ്ഞു ഓടിച്ചു.
 
പിറ്റെ ദിവസം ആ പട്ടി ഇന്നലെ കല്ല് എടുത്ത് എറിഞ്ഞവർ ഇന്ന് അവിടെയുണ്ടോയെന്ന് നോക്കുബോഴും ഏതോ ഒര് കാറിൻ്റെ ഡ്രൈവർ വീട്ടിൽ നിന്നും ലഗേജുകൾ കാറിൻ്റെ ഡിക്കിയിൽ വെച്ചു.  
കുറച്ച് കഴിഞ്ഞപ്പോൾ ആ കുട്ടിയുടെ അമ്മ കുട്ടിയേയും കൊണ്ട് കാറിൽ കയറി പോകുന്നത് കണ്ടു. 
 
ആ പട്ടി പട്ടിക്കിൽ തന്നെ കിടന്നൂ എങ്കിലും വീട് പൂട്ടി താക്കോലും കൊണ്ട് വേറൊരാൾ പോകുന്നുണ്ടായിരുന്നു.
 
ആ വീടിൻ്റെ റോഡിൽ കൂടി മത്സ്യ കച്ചവടം ചെയ്യുന്നവർ പോയിരുന്നു. ഉടൻ ചണ്ണച്ച് കാലുമായി ആ പട്ടി വണ്ടിയുടെ പിന്നാലെ പോയി.
 
മണികണ്ഠൻ സി നായർ,
തെക്കുംകര.

പച്ചപയ്യ് (ചെറുകഥ)

പച്ചപയ്യ് (ചെറുകഥ)

0
553

  ജനവാതിലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ തൊട്ടടുത്ത് പുതിയ വീടിൻ്റെ പണി തുടരുന്ന കാഴ്ച്ചകൾ. വീടിൻ്റെ ഹാളിൽ കുട്ടികളുടെ കളിയും ചിരിയും പിന്നെ വഴക്ക് കൂടുന്നതും കേൽക്കാം.   ആ വാടക വീടിൻ്റെ മുറിയിൽ ബെഡിൽ ഇരിക്കുകയാണ് അയാൾ. സമയം പത്ത് മണി കഴിഞ്ഞിരിക്കുന്നു.    റേഡിയോയിൽ നിന്നും ചലച്ചിത്ര ഗാനങ്ങൾ കേൽക്കുന്നുണ്ട് എങ്കിലും തൊട്ടടുത്ത് പണി ചെയ്യുന്ന ആരുടേയോ ഫോണിൽ നിന്നുള്ള ഗാനങ്ങൾ.   പെട്ടെന്ന് ചാരിയ വാതിൽ തള്ളി തുരന്ന് അയാളുടെ പെൺകുട്ടി കഴുകിയ വസ്ത്രങ്ങൾ കൊണ്ടന്ന് വെച്ചു പോയീ.   അയാൾ കുറച്ച് നേരം ബെഡിൽ കിടന്നു. ആൾ സഞ്ചാരമില്ലാത്ത റൂം പ