പോലീസ് സ്റ്റേഷൻ പരാതി കൊടുക്കാൻ നകുലും ഗോവിന്ദനും ഇറങ്ങുമ്പോൾ അയൽക്കാരനായ ജോസഫ് കോൺസ്റ്റബിൾ അവിടേക്ക് വരുന്നു താൻ ഇപ്പോഴാണ് അറിഞ്ഞതെന്നും പരാതി കൊടുക്കുന്നുണ്ടെങ്കിൽ ഇവിടത്തെ സ്റ്റേഷനിൽ കൊടുക്കണ്ട കാരണം രാമഗോപാൽ സാറിനെ കാട്ടിലും പുതിയ കമ്മീഷണർ ചാർജ് എടുത്തിട്ടുണ്ട് വളരെ സിൻസിയർ ആയിട്ടുള്ള ഒരാളാണ് അദ്ദേഹം എന്തായാലും കുട്ടിയെ കണ്ടുപിടിക്കും .ഞാനും നിങ്ങളുടെ കൂടെ വരാം , കുഞ്ഞിൻ്റെ ഒരു ഫോട്ടോ എടുക്ക് എന്നുപറഞ്ഞ് അവർ പോകുന്നു
കമ്മീഷണർ ഓഫീസിലേക്ക് അവർ എത്തുന്നു
കിഷോർ വിശദമായി അന്വേഷിക്കുന്നു, എന്നിട്ട് അദ്ദേഹം അവരുടെ കൂടെ നകുലിന്റെ വീട്ടിലേക്ക് വരുന്നു, അവിടെ മീനാക്ഷിയോട് അന്വേഷിക്കുന്നു
"മോള് എന്നും നിങ്ങളോടൊപ്പം ആണോ കിടക്കുന്നത്? മോൾക്ക് ഉറക്കത്തിൽ എണീറ്റ് നടക്കുന്ന സ്വഭാവമുണ്ടോ? മോളെ എപ്പോഴാണ് നിങ്ങൾ കാണാനില്ലെന്ന് മനസ്സിലാക്കിയത്? എന്നിങ്ങനെ ചോദിക്കുന്നു
മീനാക്ഷി (കരഞ്ഞുകൊണ്ട് മറുപടി പറയുന്നു) അവൾക്ക് ഉറക്കത്തിൽ എണീറ്റ് നടക്കുന്ന സ്വഭാവം ഒനമില്ല സാർ ,എന്നും ഞങ്ങളുടെ കൂടെയാണ് ദേവു വും പാറും കിടക്കാർ മോൻ അമ്മയോടൊപ്പവും പക്ഷേ! ഇന്നലെ മോനു പനി കാരണം ഇവരെ അമ്മയോട് ഒപ്പം കിടക്കാൻ പറഞ്ഞപ്പോൾ ദേവു വാശി പിടിച്ചാണ് ഞങ്ങളുടെ കൂടെ വന്ന് കിടന്നത് . ഞാൻ രാവിലെ എണീറ്റപ്പോൾ ബെഡിൽ അവളെ കണ്ടില്ല അപ്പോൾ എണീറ്റ് കാണുമെന്ന് വിചാരിച്ചു ഞാൻ ഇന്ന് ലേറ്റ് ആയിട്ടാണ് എണീറ്റത് പിന്നെ അമ്മയോട് വന്ന് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അവൾ ഇവിടെ ഒന്നും കാണാനില്ല എന്ന്
കിഷോർ: നിങ്ങൾ ഇത്ര പേരാണോ ഇവിടെ?
മീനാക്ഷി: ഇല്ല സർ ഇന്നലെ ഒരു സർവെൻറ് ജോയിൻ ചെയ്തിരുന്നു ഇപ്പോൾ കടയിൽ പോയി രിക്കുകയാണ് ഇതുവരെ വന്നില്ല
കിഷോർ: അപ്പോ രാവിലെ അവർ ഇവിടെ ഉണ്ടായിരുന്നു അല്ലെ?
സരസ്വതി അമ്മ: പോയത് കണ്ടില്ല സാർ , ഇന്നലെ ഞാൻ രാവിലെ കടയിൽ നിന്ന് പച്ചക്കറി വാങ്ങണം എന്നു പറഞ്ഞിരുന്നു . ഞാൻ രാവിലെ എണീറ്റപ്പോൾ പുറകുവശത്തെ വാതിൽ തുറന്നു കിടന്നിരുന്നു പിന്നെ അവളെയും കാണാനില്ലായിരുന്നു.
കിഷോർ : അപ്പോ! ഇന്ന് രാവിലെ അവരെ ആരും കണ്ടില്ല അല്ലേ?
സരസ്വതി അമ്മ: ഇല്ല സാർ ഇന്ന് മോളും ലേറ്റ് ആയിട്ടാണ് എണീറ്റത്
കിഷോർ: ഈ സർവെന്റിനെ എങ്ങനെയാണ് കിട്ടിയത്
നകുൽ : ഞാനൊരു ഏജൻസിയിൽ പറഞ്ഞിരുന്നു അങ്ങനെ ഇന്നലെ വന്നതാണ്
കിഷോർ: ഏജൻസിക്കാർ സർവെൻറ് ഇന്നലെ വരുന്നു എന്ന് വിളിച്ചു പറഞ്ഞിരുന്നൊ? ഏജൻസിയുടെ നമ്പർ ഉണ്ടോ? എന്നു ചോദിക്കുന്നു എന്നിട്ട് ആ നമ്പറിൽ വിളിക്കാൻ പറയുന്നു നകുൽ ഫോൺ സ്പീക്കറിലിട്ട് ഏജൻസിയെ വിളിക്കുന്നു
ഏജൻസി: " ഹലോ സാർ! ഇന്നലെ ഞാൻ പലതവണ സാറിനെ വിളിക്കാൻ ട്രൈ ചെയ്തിരുന്നു കിട്ടിയില്ല . പിന്നെ ഇതു പറയാനാണ് വിളിച്ചത് ഇന്നലെ വരാമെന്ന് പറഞ്ഞ servant ൻ്റെ ഹസ്ബൻഡ് സുഖമില്ലായിരുന്നു അതുകൊണ്ടാണ് ഇന്നലെ വരാത്തത് പക്ഷേ ഇന്ന് എന്തായാലും വരും
Nakul: അപ്പൊൾ ഇന്നലെ സുശീല എന്ന് പറയുന്ന സ്ത്രീ ഇവിടെ വന്നിരുന്നല്ലോ ? നിങ്ങൾ അയച്ചതല്ലേ ? അവരെ
ഏജൻസി:
ഇല്ല സാർ സുശീല എന്നു പറഞ്ഞിട്ട് ഞങ്ങളുടെ ഇതിൽ ആരും ഇല്ല .അതും അല്ല നിങ്ങൾക്ക് വേണ്ടി നമ്മൾ ബുക്ക് ചെയ്തിരിക്കുന്ന സർവെന്റിന്റെ പേര് തങ്കമണി എന്നാണ് അവർ ഇന്നു വരും. എന്താ സാർ എന്തെങ്കിലും പ്രശ്നമുണ്ടോ?
നകുൽ : ഒന്നുമില്ല പിന്നെ ആ സർവെന്റിനെ ഇപ്പോൾ വിടണ്ട എന്നു പറഞ്ഞു cut ചെയ്യുന്നു
മീനാക്ഷി: ഞാൻ, അപ്പോഴേ പറഞ്ഞതാ ഈ സർവെൻറ് ഒന്നും ഇവിടെ വേണ്ട എന്ന്.
നകുൽ സോറി പറയുന്നു
കിഷോർ അവരോട് ചോദിക്കുന്നു, "ഏജൻസി അയച്ചതാണോ? എന്ന് നിങ്ങൾ അവരോട് ചോദിച്ചിരുന്നൊ?
Nakul: ചോദിച്ചു സാർ, കൺഫോം ചെയ്തതിനുശേഷമാണ് അപ്പോയൻ്റ് ചെയ്തത്.
കിഷോർ: ok! അവർ കിടന്ന റൂം ഒന്ന് പരിശോധിക്കണം .കിഷോർ റൂം പരിശോധിക്കുന്നു അപ്പോൾ കട്ടിലിന്റെ കാലിൻറെ അടുത്ത് നിന്നും ഒരു പേഴ്സ് കിട്ടുന്നു അത് ഓപ്പൺ ചെയ്തപ്പോൾ ഐഡി കാർഡ് ,5000 രൂപ, ഒരു ചെയിൻ മെഡിക്കൽ receipt കിട്ടുന്നു. ഐഡി കാർഡിൽ റബേക്ക എന്നാണ് പേര് കിടക്കുന്നത് പിന്നെ അവിടെ നിന്നും സ്ലീപിംഗ് പിൽസ് ൻ്റ cover കിട്ടുന്നു.
കിഷോർ പറയുന്നു "ആള് ഫ്രോഡ് ആണ് ,പേര് സുശീല എന്നൊന്നുമല്ല എന്തായാലം പേടിക്കേണ്ട കുട്ടി അവളുടെ കസ്റ്റഡിയിൽ ആയിരിക്കണം
Nakul ഇമോഷണൽ ആകുന്നു അവളെ വെറുതെ വിടരുതെന്ന് പറയുന്നു .
കിഷോർ: സ്വർണമോ പണമോ വേറെ എന്തെങ്കിലും നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ എന്ന് അവരോട് ആവശ്യപ്പെടുന്നു.
ഗോവിന്ദൻ : സാർ വേറെ ഒന്നും നഷ്ടപ്പെട്ടിട്ടില്ല അങ്ങനെ എന്തെങ്കിലും എടുത്തോട്ടെ കുഞ്ഞിനെ തിരികെ തന്നാൽ മതിയായിരുന്നു
കിഷോർ : എന്തായാലും മോളെ തിരികെ കിട്ടും മാഷ് വിഷമിക്കേണ്ട വേറെ ഒന്നും നഷ്ടപ്പെടാത്ത സ്ഥിതിക്ക് ബ്ലാക്ക് മെയിലിംഗ് ആയിരിക്കണം ഉദ്ദേശം ഞങ്ങൾ അവളെ തേടി പോകുന്നു വേണു ഇവിടെ നില്ക്കു, എന്തെങ്കിലും ഫോൺകാൾ വരുന്നെങ്കിൽ എന്നെ ഇൻഫോം ചെയ്യണം, പിന്നെ neighbour's നേ എൻക്വയറി ചെയ്യണം.
വേണു : ഒക്കെ സർ ജയ് ഹിന്ദ് (salute അടിക്കുന്നു)
കിഷോർ റബേക്കയുടെ വീട്ടിൽ ലേഡി ഇൻസ്പെക്ടറുമായി പോകുന്നു പോലീസിനെ കാണുന്ന റബേക്ക ഓടാൻ ശ്രമിക്കുന്നു. കിഷോർ അറസ്റ്റ് her എന്നു പറയുന്നു. അറസ്റ്റ് ചെയ്തു പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകുന്നു.
പോലീസ് സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്യുന്നു
പോലീസുകാരുടെ ചോദ്യത്തിന് ഒന്നും റബേക്ക മറുപടി പറയുന്നില്ല. ലേഡി ഇൻസ്പെക്ടർ അവസാനം മർദ്ദിക്കുമ്പോൾ ,ഞാൻ എല്ലാം പറയാം എന്നു റബേക്ക പറയുന്ന
റബേക്ക :
" Sir ഞാൻ വേലായുധൻ സാറിൻറെ ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത് എൻറെ ഭർത്താവിനു ആസ്മയുടെ അസുഖമുണ്ട് അദ്ദേഹത്തെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ഇന്നലെ വൈഗുന്നേരം ഞാൻ മുതലാളിയുടെ അടുത്ത് കുറച്ചു പണം കടം ചോദിച്ചു മുതലാളി ആദ്യം ഒന്നും തന്നില്ല.
പക്ഷേ പിന്നെ എന്നെ തിരികെ വിളിച്ചു പറഞ്ഞു. നിനക്ക് ഞാൻ പണം തരാം പക്ഷേ എനിക്ക് വേണ്ടി നീ ഒരു ഉപകാരം ചെയ്യണം , പിന്നെ, ഈ പണം നീ എനിക്ക് തിരികെ തരേണ്ട എന്നും പറഞ്ഞു. മീനാക്ഷി മാഡത്തിന്റെ കയ്യിൽ എന്തോ രഹസ്യ ഫയലുണ്ട് അത് എടുത്തു കൊടുക്കണം അതിനായി ഇന്ന് അവരുടെ വീട്ടിൽ ജോലിക്കാരി ആയിട്ട് പോകാൻ പറഞ്ഞു.
ആദ്യം ഞാൻ എതിർത്തു. പക്ഷേ ചോദിച്ച പണത്തിൽ നിന്നും കൂടുതൽ തരാമെന്ന് പറഞ്ഞപ്പോൾ മാത്രമാണ് ഞാൻ സമ്മതിച്ചത് അങ്ങനെ ഞാൻ അവിടെ പോയപ്പോൾ ഏജൻസി നു അയച്ചത് ആണോ എന്ന് nakul sir ചോദിച്ചു
ഞാൻ ആണെന്ന് പറഞ്ഞു അപ്പൊൾ അകത്തു കയറാൻ പറഞ്ഞു പേരു ചോദച്ചപ്പോൾ ഞാൻ സുശീല എന്ന് പേരുമാറ്റി പറഞ്ഞു.
പിന്നെ രാത്രി മീനാക്ഷിയും നഗലും സംസാരിക്കുന്നത് ഞാൻ ഒളിഞ്ഞു നിന്ന് കേട്ടു. അങ്ങനെ മുതലാളിയുടെ രഹസ്യ ഫയൽ പെൻ ഡ്രൈവിലാണ് എന്നറിഞ്ഞു രാത്രി മീനാക്ഷിയുടെ പാലിൽ ഉറക്ക ഗുളിക ഞാനിട്ടു കൊടുത്തു അങ്ങനെ ഞാൻ ഓഫീസ് റൂമിൽ കയറി പെൻഡ്രൈവ് എടുത്തു മുതലാളി രാത്രി അവിടെ വന്നു അപ്പൊൾ മുതലാളിക്ക് കൊടുത്തു.
തിരികെ ഞാൻ ബാഗ് എടുക്കാൻ വന്നപ്പോൾ ഗോവിന്ദൻ മാഷ് ഡൈനിങ് ഏരിയയിൽ വരുന്നത് കണ്ടു ഞാൻ പെട്ടെന്ന് അവിടെ നിന്നും കിട്ടിയതും കൊണ്ടു മുതലാളിയുടെ കാറിൽ കയറി വീട്ടിൽ വന്നു അല്ലാതെ കുഞ്ഞിനെ പറ്റി ഒന്നും എനിക്കറിയില്ല sir
കിഷോർ: നി ചെയ്തതു എത്ര വലിയ കുറ്റമാണെന്ന് അറിയാമോ? പിന്നെ നിന്നോട് പെൻഡ്രൈവിനെ പറ്റി ഒന്നുമല്ല ഞാൻ ചോദിക്കുന്നത് അവരുടെ മകൾ ദേവു എവിടെയാണെന്നാണ് ആ കുഞ്ഞ് ഇന്നലെ രാത്രി മുതൽ മിസ്സിംഗ് ആണ് അപ്പോൾ ആ കുഞ്ഞ് നിൻറെ അറിവില്ലാതെ എങ്ങും പോകാൻ സാധ്യതയില്ല
റബേക്ക : ഞാൻ പറഞ്ഞത് സത്യമാണ് സാർ ഞാൻ കുട്ടിയെ ഒന്നും എടുത്തിട്ടില്ല കാരണം എനിക്കും രണ്ടു കുട്ടികളുള്ളത ഞാനൊരിക്കലും അങ്ങനെ ചെയ്യില്ല.
ലേഡീസ് ഇൻസ്പെക്ടർ : സത്യമാണെന്ന് തോന്നുന്നു സർ
കിഷോർ : ദേഷ്യത്തിൽ ശരി ആ പെൻഡ്രൈവ് എവിടെ?
റബേക്ക: അതു മുതലാളിക്ക് കൊടുത്തു സർ
കിഷോർ ആലോചിച്ചിരിക്കുന്നു കുട്ടിയെ ഇവൾ എടുത്തില്ലെങ്കിൽ പിന്നെ കുട്ടി എവിടെ പോയി
അഷ്റഫ് : സാർ ഇപ്പോൾ ഒരു ഇൻഫർമേഷൻ കിട്ടി. വേണു സാർ കാൾ ചെയ്തിരുന്നു.
ഇന്നലെ രാത്രി 12:30 മണിക്ക് ഒരു കാർ നകുലിന്റെ വീടിനുമുന്നിൽ നിൽക്കുന്നത് neighbour സുരേഷ് കണ്ടുവെന്ന്
കിഷോർ: റബേക്കയോട് ചോദിക്കുന്നു ഇന്നലെ വേലായുധൻ എത്ര മണിക്കാണ് പെൻഡ്രൈവ് വാങ്ങാൻ വന്നത്
റബേക്ക: പന്ത്രണ്ടര ആയി കാണും സാർ
കിഷോർ: ഉറപ്പാണോ എന്ന് ചോദിക്കുന്നു എന്നിട്ട് അവളോട് പോകാൻ പറയുന്നു എന്നിട്ട് അഷ്റഫിനോട് അവളെ ഫോളോ ചെയ്യാൻ പറയുന്നു കാരണം അവൾ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയിട്ടുണ്ടെങ്കിൽ അവൾ എന്തായാലും വേലായുധനെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിക്കും അതിനാൽ നീ അവളുടെ പിന്നാലെ തന്നെ പോകണം എന്ന് പറയുന്നു .
അതുപോലെ അഷ്റഫ്ഫോളോ ചെയ്യുന്നു. ഈ സമയം കിഷോർ വേണുവിനെ വിളിച്ച് neighbour സുരേഷ് നോട് എന്ത് കളർ കാറാണ് ഏതു കാറാണെന്ന് അന്വേഷിക്കാൻ പറയുന്നു.
To be continued........
Follow me for chapter 6