Aksharathalukal

മാമ്പൂ വിരിഞ്ഞില്ല

          മാമ്പൂ വിരിഞ്ഞില്ല
         ---------------------------------

പൂക്കാത്ത മാവിന്റെ ദു:ഖം,
കായ്ക്കാത്ത മാവിന്റെ മോഹം!

വന്ധ്യ മോഹങ്ങളെ കൊടിയേറ്റി-
യെത്തുന്ന തളിരുകൾ,
പൂവായി വിരിയാത്ത 
നൈര്യന്തര്യത്തിന്റെ മുന്നിൽ;

പച്ചത്തലപ്പിന്റെ
പൂക്കാവടിയേന്തി,
കാലത്തിരുനട മുറ്റത്തു
തുള്ളിത്തളർന്നു!

പൂത്തൻ പ്രതീക്ഷതൻ
ഊർജ്ജപ്രവാഹത്തെ,
സിരയിൽത്തുടിപ്പാക്കി;
ഓരോ ഋതുക്കളും
പൂക്കാലമാകുവാൻ,
വന്ധ്യ ദു:ഖത്തിന്റെ
വന്യസ്വപ്നങ്ങളെ,
താരാട്ടു പാടുന്ന മാമരം!

കളിചിരിക്കൂട്ടുമായ്
വിരുന്നിനായെത്തുന്ന,
അണ്ണാറക്കണ്ണനും
പുള്ളും കിളികളും;
അവരുടെ കളികളിൽ
കൊച്ചുകലഹങ്ങളിൽ,
ഊറിച്ചിരിച്ചിട്ടു
ദു:ഖം മറക്കുവോൾ!

ശിഖരത്തിലൊട്ടിനി-
ന്നുൾവേരു നെഞ്ചിലെ,
നീർച്ചാലിലാഴ്ത്തി-
ക്കുടിച്ചു രസിച്ചാർത്തു
പൊട്ടിപ്പടരുന്ന ഇത്തിൾപ്പടർപ്പിനെ,
ജടമകുടമാക്കിദ്ധരിച്ചു തപസ്സിന്റെ
തീക്ഷ്ണ ഭാവങ്ങളിൽ;
മാമ്പൂക്കൾ മിന്നിമറയുന്ന
മായതൻ കാഴ്ചയിൽ,
രോമാഞ്ചമുൾക്കൊണ്ടു 
ധ്യാനം നിലച്ചവൾ!

***      ***      ***      ***

കണ്ടറിവുള്ളവർ ചൊല്ലി,
കേട്ടറിവുളളവർ ചൊല്ലി,
\"വെട്ടിക്കളയുകീ മാവിനെ;
പൂക്കാത്ത മാവും
മച്ചിപ്പശുക്കളും
വീടിന്റെ ഐശ്വര്യ ശാപം!\"

വെട്ടണോ?
എല്ലാം തകർക്കണോ?
അറിവിന്റെ സാരം മറക്കണോ?
പൂക്കാലമിനിയെത്ര വന്നുപോവാനുണ്ട്,
ഞാനെന്ന നിഴലിന്റെ മുന്നിൽ?

നാളയിലൊരുവട്ടം പൂവിട്ടു മാങ്കനി
അമൃതത്ത്വമായിപ്പിറന്നാൽ;
ഞാൻ ചെയ്ത പാതക-
ക്കുറ്റത്തിനാരുണ്ടു
മാപ്പുനൽകീടുവാൻ?
ഉള്ളിലെത്തേങ്ങലിൻ
മാറ്റൊലിയെത്രനാൾ,
ഹൃദയത്തിൽ വിങ്ങിപ്പരക്കും?

കനികളെപ്പോറ്റാൻ കഴിയാത്ത-
യനപത്യദു:ഖം ചുമക്കുന്ന
അമ്മമനസ്സിന്റെ തേങ്ങൽ,
കവിതയായ് മാത്രം കുറിക്കാം.

            ***********



ഇലവുമരം

ഇലവുമരം

5
238

                ഇലവുമരം          ----------------------ഇലവിലൊരിലയില്ലപച്ചത്തുടിപ്പില്ല,              ഇലപൊഴിഞ്ഞേതോ              വ്രതധ്യാന വിമൂകമാ-               മാത്മീയാമൃതലഹരിയിൽ,ജീവസത്യങ്ങളെഉൾക്കണ്ണുണർത്തിത്തിരഞ്ഞുബ്രഹ്മാഗ്നിയിൽ,അഹബോധമലിയിച്ചുനിൽക്കുമ്പോൾ;ജീവാമൃതധാരയാമൊരുചെറുനീർക്കണത്തിനെ,ബാഷ്പച്ചിറകടിച്ചകലേക്ക-കലാതിരിക്കുവാൻ;                നിറംചാർത്തുമിലയില്ല                പൂവില്ല,തളിരില്ല;               ഏതുമൊഴിഞ്ഞു               നിസ്സംഗനായ്    ജീവൽത്തുടിപ്പിനെ    നെഞ്ചിലൊതുക്കുവാൻ