Aksharathalukal

ഉറങ്ങാത്ത രാത്രികൾ

     ഉറങ്ങാത്ത രാത്രികൾ


ശാന്തമായ്, സ്വസ്ഥമാ-
യല്പമുറങ്ങുവാൻ,
പറ്റുന്ന രാവുകൾ
ജീവന്റെ ധന്യത!

എങ്കിലും രാത്രികൾ
കത്തിപ്പടരുന്ന,
കാട്ടുതീയായിട്ടു
മാറുന്നിടയ്ക്കിടെ!

പൊട്ടിത്തെറിക്കുന്ന
ബോംബിന്റെ കാഴ്ചകൾ,
ചുട്ടു പൊള്ളിക്കുന്നു-
റങ്ങാ, മനസ്സിനെ!

ഞാനറിയാതെന്റെ
കൂട്ടിനായെത്തിയ,
മോഹങ്ങളാവുമോ
നിദ്ര കെടുത്തുവോർ?

മോഹഭംഗങ്ങളെ
ഹൃത്തിലെപ്പേടിയായ്,
ഊട്ടി വളർത്തുന്ന
ഞാനോ, യെൻ ശത്രുവും?
           ***********




മടങ്ങി വരേണ്ട

മടങ്ങി വരേണ്ട

0
331

    മടങ്ങി വരേണ്ടഉടുതുണി മാത്രമായ്,ഈ യുദ്ധഭൂവിന്റെ-യപ്പുറമെത്തുവാ-നോടുന്ന വേളയിൽ;വീണ്ടുമീ മണ്ണിലേ-ക്കെത്തുന്ന സ്വപ്നങ്ങൾ,നാമ്പിട്ടു നില്പില്ലചിന്തയിലെങ്ങുമേ!എവിടെന്റെയുറ്റവർ,എവിടെന്റുടയവർ;എവിടെന്റെ ജീവന്റെജീവനായ്ത്തീർന്നവർ?കാതടപ്പിക്കുന്മാവിസ്ഫോടനത്തിന്റെ-യലർച്ചയിൽ, പ്രജ്ഞയുംകാഴ്ചയും മങ്ങി!വീടുവിട്ടോടി ഞാൻദൂരത്തിലെത്തുവാൻ,അഗ്നിപ്രളയത്തി-ന്നപ്പുറമെത്തുവാൻ!ആരെ ശപിക്കണം,ആരെ വിളിക്കണം?ഈ ദുർവിധിക്കെന്തുകാരണം, കാലമേ?ഏതധികാരക്കൊടിനാട്ടിനിർത്തീടുവാൻ,ജിവന്റെ ചെഞ്ചോരകൊണ്ടു ഹോമിക്കണം?യുദ്ധന്യായത്തിന്റെനീതിസൂക്തങ്ങളേ,ചാമ്പലായ് നിങ്ങ