Aksharathalukal

സീത 1



ഇണ ചേരുന്ന നാഗങ്ങളെ പോലെ ഇരുവരും കാമസക്തിയുടെ ഉന്നതിൽ ലയിച്ചു മതിമറന്നുകൊണ്ടിരുന്നു.. അവരുടെ ശീൽക്കാരങ്ങളും അയാളുടെ പുറത്തു അവളുടെ നഖങ്ങൾകൊണ്ട് രൂപപ്പെടുന്ന മുറിവുകളും ഒന്നും അറിയുന്നുണ്ടായില്ല. കനത്തു പെയ്യുന്ന മഴയിലും ആ രണ്ടു ശരീരങ്ങൾ ചൂടിലും വിയർപ്പിലും നനഞ്ഞു കുതിർന്നു..
കിതാപ്പോടെയയാൾ സുമതിയുടെ ഒട്ടിപിടിച്ച ദേഹത്തുനിന്ന് മാറിയപ്പോൾ സുമതി വിജയനെ തെല്ലൊരു പരിഭവത്തോടെ പാളി നോക്കി. അതിന്റെയർത്ഥം മനസ്സിലായെങ്കിലും അയാൾ നാവു ഉഴിഞ്ഞുവിട്ടവളെ ഒരു വശ്യതയോടെ  ചുവന്നു തുറിച്ച വിയർപ്പു പൊടിഞ്ഞ  അവളുടെ മാറിലേക്കും വടിവോത്ത അരക്കെട്ടിലേക്കും നോക്കിയിരുന്നു. 


എന്താടി പെണ്ണെ നിനക്ക് മതിയായില്ലേ..?
നിന്നെപ്പറ്റി കോൺടാക്ടർ സുധാകരൻ പറഞ്ഞതു എന്തായാലും വെറുതെ ആയില്ല.. ഇന്നു തന്നെ ഇതു എത്രമത്തെ പ്രാവശ്യമാ നിനക്കൊരു ഷീണം ഇല്ലലോടി..??


ഉള്ളു നിറയ്ക്കുന്ന വിനയന്റെ പ്രേശംസ നല്ലപോലെ ബോധിച്ച സുമതി അയാളെ വീണ്ടും ഒരു ആർത്തിയോടെ നോക്കി.. നിങ്ങളെയെനിക് മതിയാവുന്നില്ല അണ്ണാ അതുകൊണ്ടല്ലേ ഇതു...


ഏത്‌..?
സുമതിയുടെ മുഖത്തു വന്ന നാണം അവൾക്കു യോജിച്ചതല്ലായെന്നു അവളുടെ ഭാവം കണ്ട വിനയനു തോന്നിപോയി.. എങ്കിലുമയാൾ അവളുടെ ശരീരത്തിന്റെ ലാസ്യ ഭാവങ്ങളോപ്പുന്ന തിരക്കിൽ അകപ്പെട്ടു.. ഉച്ച നേരത്ത് കോരി ചൊരിയുന്ന മഴയിലും അയാൾ പതിയെ താഴെ വീണു കിടന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ബീഡി എടുത്തു കത്തിച്ചു രണ്ടു പുക എടുത്തു ആഞ്ഞു വലിച്ചു വിട്ടു.

അപ്പോഴും സുമതി തറയിൽ കിടന്ന ബെഡ് ഷീറ്റ് വലിച്ചു ചുറ്റി അവന്റെ അടുത്തേക്ക് ചെന്നു..

അണ്ണന് ഇന്നു പോണ്ടേ..?

പോണോ... നീ പറഞ്ഞാൽ ഞാൻ പോവില്ല സത്യത്തിൽ നിന്നെപ്പോലൊരു പെണ്ണിനെ ഇത്രേം നാൾ ഞാൻ കണ്ടിട്ടില്ല..
കാശു കൊടുത്തിട്ടായാലും അല്ലെങ്കിലും വിനയന്റെ കൂടെ കിടന്ന എല്ലാ *?×* പെണ്ണുങ്ങളും ശവം കണക്കിന് തുല്യാ.. പക്ഷെ നീയുണ്ടല്ലോ ശരിക്കും എന്നെ തോൽപ്പിച്ചു.


പറഞ്ഞു തീരാലും സുമതി വീണ്ടും അയാളെ അവളിലേക്ക് അടുപ്പിച്ചു ഒരു തവണ കൂടി വികാരങ്ങളുടെ അതിർ വരമ്പുകൾ അവർ തകർന്നു വാരി.


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

വൈകുന്നേരം സുമതി കവലയിൽ ബസിറങ്ങി നടന്നു നീങ്ങുന്ന കാഴ്ച രണ്ടു വിഷാദം നിറഞ്ഞ കണ്ണുകൾ കാണുന്നുണ്ടായിരുന്നു.. സുമതിയുടെ പോക്ക് കാണാൻകെ ചായക്കടയിൽ പതിവ് സംസാരത്തിനു ചൂടുപിടിച്ചു.

രണ്ടീസത്തെ സർകീട്ട് ഒക്കെ കഴിഞ്ഞു സുമതിയെത്തിയല്ലോ ദിവാകരാ.. ഇനിയെന്നാണാവോ അടുത്തത്..?


ആർക്കറിയാം..ആരായാലും അവളെ ഒരു രാത്രിക് രുചിച്ചു നോക്കാൻ കിട്ടുന്നോന്റെ ഭാഗ്യം.


ചായക്കടക്കാരൻ ദിവാകരൻ മുറുകി ചുവന്ന ചുണ്ടുകളോടെ പറഞ്ഞതിനോട് എല്ലാവരും ഒരേ മനസോടെ യോജിച്ചു. വിരലിൽ എണ്ണാവുന്ന കുറച്ചുപേരെ കടയിൽ ഉള്ളുവെങ്കിലും അവരെല്ലാവരും സുമതിയുടെ വിയർപ്പിന്റെ രുചി ഒരു തവണ അറിഞ്ഞവരാണ്,...എന്തിനധികം ഒളിഞ്ഞും തെളിഞ്ഞും സുമതിയെ കുറ്റം പറയുന്ന നാട്ടിലെ പ്രേമാണിമാരും പകൽ വെളിച്ചത്തിൽ അവളെകണ്ടു അറപ്പോടെ മുഖം തിരിക്കുമെങ്കിലും അവരും സുമതിയുടെ കൂടെ കിടന്നവരും ഒരിക്കൽ കൂടിയാവസരത്തിന് കാത്തിരിക്കുന്നവരുമാണ്.


കണ്ട പറയൂവോ പത്തു നാല്പത്തിയഞ്ചു വയസ്സ് കഴിഞതാന്നു, ഇപ്പളും തെല്ലുപോലും ഉടയാത്ത ശരീരം കാണുമ്പോളെ മനുഷ്യന് ചിന്ത പെരുക്കും..


ഒരിക്കൽ സുമതിയുടെ കാമലീലകളിൽ പെട്ട ദിവാകരൻ ആ സുന്ദര നിമിഷത്തെയോർത്തു അയാളുടെ കറുത്ത് ചുവന്ന നാക്കു നനയിപ്പിച്ചു ഓർത്തു പറഞ്ഞതും ചായക്കടയുടെ അരികെയുള്ള പലചരക്കു കടയ്ക്ക് ഓരത്തു നിന്ന വിഷാദം നിറഞ്ഞ ആ കണ്ണുകളുടെ ഉടമ കണ്ണിലെ അവസാനതുള്ളിയും അമർത്തി തുടച്ചു താഴെ ഇരുന്ന സഞ്ചി എടുക്കാൻ നോക്കുമ്പോളായിരുന്നു മുന്നിലേക്ക്‌ ഒരാൾ വന്നത്.

അരികിൽ വന്നു നിൽക്കുന്ന മദ്ധ്യവയസ്സക്കനെ കണ്ട സീത അവളുടെ മുഖത്തോരു പുഞ്ചിരി പാടുപെട്ടു വരുത്തികൊണ്ട് ചോദിച്ചു.


കൃഷ്‌ണൻ മാഷ് എന്താ ഇവിടെ..?

അതെന്താ സീതേ അറിയാത്ത പോലെ.
എല്ലാമാസത്തേയും വരവിന്റെ കാരണം തന്നെ... കടമുറി വാടക വാങ്ങിക്കാൻ.
ഇതിനൊക്കെ ഞാൻ തന്നെ വരണ്ടേ, ഒരുത്തനോട് ഇതിനൊക്കെ പറഞ്ഞാൽ പിന്നെയത് മതി പുകിൽ.


മാഷ് വന്നതിന്റെ കാരണമറിയാമെങ്കിലും എന്തോ പെട്ടന്ന് അങ്ങനെ ചോദിക്കാനാണ് സീതക്ക് തോന്നിയത്, ചായക്കടയിലെ സംസാരം മാഷ് കേട്ടുവെന്നും അവൾക്ക് മനസിലായി. അല്ലെങ്കിലും നാട്ടിലെ ആർക്കും അറിയാത്ത കാര്യമല്ലലോ. നാടിനെയും നാട്ടുകാരെയും ചൂട് പിടിപ്പിക്കുന്ന സംഭവങ്ങളും വാർത്തകളും വന്നാൽ പോലും സുമതിയെന്ന വാക്ക് പുതു പുത്തൻ പോലെ എല്ലാവരുടെയും നാവിനു തുമ്പത് ഉണ്ടാകും.


സീതയെന്നാ നടന്നോളു നേരം സന്ധ്യ ആകാറായി..ഇനിയും നിന്ന ചിലപ്പോ മഴ പെയ്യാനും സാധ്യതയുണ്ട്, പിന്നെ പാടോം കേറി പോകാൻ നല്ല ബുദ്ധിമുട്ടആകും...


വേഗം കൂര പറ്റാനുള്ള മുന്നറിയിപ്പ് മാഷ്  ആ കറുത്ത ഫ്രെയിം വച്ച കണ്ണടക്കുള്ളിലൂടെ കണ്ണുകൾ കൊണ്ട് തന്നതും സീത നടന്നു.. ഒരു കണക്കിന് മാഷ് വന്നത് നന്നായി അല്ലെങ്കിൽ ഒരു ചുവടു വയക്കാതെ അവിടെ നടന്ന സംസാരം മൊത്തം കേട്ടു മനസു വീണ്ടും മടുപ്പിച്ചവും വീട്ടിലേക് ചെല്ലുക.. ഈ സീതയെ പറ്റിയും അവളുടെ കുടുംബത്തെ പറ്റിയും നന്നായി അറിയുന്ന മാഷ് എന്നും സംരക്ഷിച്ചട്ടറിയുള്ളു.. പലരിൽ നിന്നും പലതിൽ നിന്നും.


അതാ സുമതിയുടെ മോളല്ലേ..?


ചായക്കടയിൽ ഇരുന്ന ഏതോ ഒരുത്തന്റെ കണ്ണ് ചുറ്റുമുള്ള കാഴ്ച്ചയിൽ പരത്തുന്നതിനിടെ പലചരക്കു കടയിൽ നിന്നും ഇറങ്ങി പോകുന്ന സീതയെ നോക്കി ചോദിച്ചു.


ആഹാ.. പെണ്ണിന് പത്തിരുപത്തിയഞ്ചു  വയസായിട്ടും അമ്മേടെ പോലെ ഫീൽഡിൽ ഇറങ്ങിയില്ലല്ലോ..?

ഒന്നടങ്ങു എന്റെ ദിവാകരാ... എന്തായാലും നമ്മുടെ നാട്ടിൽ ഉള്ളവള്മാര് ആദ്യം നമ്മുക്ക് തന്നെ പാ വിരിച്ചേ കണ്ടവന്മാരെ വിളിക്കു..
എന്തായാലും തള്ളേടെ പോലെയല്ല സുമതിടെ ഭംഗിയൊന്നും ലവലേശം കിട്ടിയിട്ടില്ല..


ഭംഗി മാത്രമോ... ബാക്കിയൊക്കെയോ.?


ദിവാകരന്റെ ആർത്തിയോടുള്ള സംഭാഷണം പകുതി നിർത്തിയന്തിന്റെ നീരസം കെട്ടിരുന്നവരുടെ മുഖത്തു നിറഞ്ഞു, അതിന്റെ കാരണം തിരഞ്ഞു ചെന്നയാളുകൾ മുന്നിൽ നിൽക്കുന്ന മേലേടത്തെ കൃഷ്ണൻ മാഷിനെ കണ്ടതും ദിവകാരൻ വായ അടിച്ചതിന്റെ കാരണം മനസിലായി. ഇനിയും ഇവിടെ ഇരുന്നാൽ പലതും കേൾക്കേണ്ടി വരുമെന്ന യാഥാർഥ്യം അറിയാവുന്ന നാട്ടുകാർ പതിയെ പുറത്തേക് ഇറങ്ങി പോകാൻ മനസ്സിൽ കരുതിയെങ്കിലും വാതിൽ പടിയിൽ തടസം എന്നപോലെ കൃഷ്ണൻ മാഷ് നില്കുന്നത് കൊണ്ട് എല്ലാവരും മുഖത്തോട് മുഖം നോക്കി നിന്നു.


ദിവാകരാ..
ഈ മാസത്തെ വാടക നിക്ക് വേണ്ട അതിനു പകരം നാളെത്തന്നെ നീ കടമുറി ഒഴിഞ്ഞു തന്നേച്ചാൽ മതി.


തലയ്ക്കു പിന്നിൽ ആരോ ശക്തമായി അടിച്ച അടിയിൽ നിന്നപോലെ ഒരടി ചലിക്കാതെ ദിവാകരൻ നിന്നു. മാഷിന്റെ കണ്ണുകൾ അവിടെയിരുന്ന ഓരോരുത്തരുടെയും മുഖത്തിലൂടെ പുച്ഛത്തോടെ മാറി മാറി സഞ്ചാരിക്കുന്നുണ്ടായിരുന്നു, ആ കണ്ണുകളിലെ തീക്ഷണത നേരിടാൻ കേൾപ്പില്ലാതത്തു കൊണ്ടെല്ലാവരും തല താഴ്ത്തിയും ചിലർ ചുമരിൽ പറ്റിപിടിച്ച പുക കറയും നോക്കി നിന്നു.


അയ്യോ മാഷേ ഇതെന്തായിപ്പോ പെട്ടന്ന്..?
അതും മുന്നേകൂട്ടി പറയാതെ..?

മുന്നേകൂട്ടി പറഞ്ഞാലും ഈ നാലുകൂടിയ കവലയിയുള്ള എല്ലാം കടമുറികളും മേലേടത്തെ കൃഷ്ണൻ മാഷിന്റെയാണ്.
ഇവിടുന്ന് ഇറങ്ങി പോയാൽ തെരുവിലിരുന്നു ചായക്കട നടത്തേണ്ടി വരുമെന്ന ഭീതി ദിവാകരനെ ഭയപ്പെടുത്തി.


തനിക് ഞാൻ കടമുറി വാടകയ്ക്ക് തന്നത് മാന്യമായ ഒരു ജോലിചെയ്തു ജീവിതം പുലർത്താനാണ് അല്ലാതെ ചായകുടിക്കാൻ വരുന്നവരോടു വഴിയിൽ കൂടി പോകുന്നവരുടെ കുറ്റം പറയാൻ അല്ല.


സംസാരമെല്ലാം മാഷ് കേട്ടെന്നറിഞ്ഞ ദിവാകരൻ പുതിയ കഥയൊന്നും മെനയ്യാൻ നിന്നില്ല. കാരണം മാഷിനോട് തട്ട് മുട്ട് ഉത്തരം പറഞ്ഞു രക്ഷപെടാൻ സാധിക്കില്ല, എന്തെങ്കിലും പറഞ്ഞു തണുപ്പിക്കാനോ നിന്നിട്ടും കാര്യമില്ല. ഒരു വാക്ക് തിരിച്ചു പറയാതെ എല്ലാം കേട്ടു നോക്കുന്നതാ ബുദ്ധിയെന്നു മനസിലാക്കിയ ദിവാകരൻ കൈ തൊഴുതു ഭവ്യതയോടെ സങ്കടം വരുത്തി നിന്നു.


ഇനിയും താൻ ഇമ്മാതിരി വൃത്തികെട്ട പരിപാടിക്ക് നിന്നാൽ ഒരു പറച്ചിലോ ഉത്തരമോ ഉണ്ടാകില്ല കേട്ടല്ലോ..?
ഇത് ഞാൻ തനിക് തരുന്ന അവസാനത്തെ താക്കിതാ.
ഞാനായിട്ട് ഒരാളുടെ കഞ്ഞി കുടി മുട്ടിക്കാൻ നിൽക്കില്ല... പക്ഷെ അതെപ്പോളും ഉണ്ടാവുമെന്നു കരുതുകയും വേണ്ട.


കൂടി നിന്നവരെ ഒന്നുകൂടി തറപ്പിച്ചു നോക്കികൊണ്ട്‌ കൃഷ്ണൻ മാഷ് പുറത്തേക്കു ഇറങ്ങി.. മാഷ് പോയതും നെഞ്ചിൽ കൈവച്ചു ആശ്വാസത്തോടെ ദിവാകരനും അടുത്തുള്ള സ്റ്റൂളിൽ ഇരുന്നു പൊടിഞ്ഞ വിയർപ്പൊക്കെ മുഷിഞ്ഞു നാറിയ തോർത്തെടുത്തു ഒപ്പുന്നത് കണ്ട ഓരോരുത്തർ പതിയെ കട വിട്ടു പൊന്നു.


തെളിഞ്ഞ വാനം കറുത്തിരുണ്ട മഴ മേഘങ്ങളെ  മാടി വിളിച്ചു കൊണ്ടിരുന്നു..
ആകാശത്തു ഇരുണ്ടു മൂടിയ കാർമേഘങ്ങൾ കുമിഞ്ഞു കൂടുമ്പോൾ എന്റ മനസ്സിലും കറുത്ത് ഇരുണ്ട കനത്ത ഓർമ്മകൾ മനസ്സിൽ നിറയാറുണ്ട്..
നീണ്ട നേരത്തിനു ശേഷം കനപ്പിച്ചു കുലുക്കി പെയ്ത മഴയുടെ അവസാന തുള്ളിയും ഭൂമി വലിച്ചെടുക്കുന്നപോലെ ഉള്ളിലെ കനലും അങ്ങനെ മാഞ്ഞു പോകുമെങ്കിലെന്നു അവൾ ആശിച്ചു ഓരോച്ചുവടും വച്ചു നീങ്ങി.


നടന്നു പോയിക്കൊണ്ടിരിക്കുമ്പോൾ വെക്തമായി കേട്ടിരുന്നു മാഷിന്റെ ശബ്ദം ചായകടയിൽ ഉയരുന്നത്.. തനിക് വേണ്ടി ഒരാളും ഈ നാട്ടിൽ ഒരു വാക് സംസാരിക്കില്ല മേലെടത്തു തറവാട്ടുകാരൊഴിച്ചു. ഒരു നല്ല അധ്യാപകനായ മാഷ് അതിന്റെ മേന്മ നാലക്ഷരം പറഞ്ഞു കൊടുക്കാൻ മാത്രമല്ല ജീവിതത്തിലും അദ്ദേഹം എന്നും ഒരു നല്ല മനുഷ്യൻ തന്നെയായിരുന്നു.
ഈ സീതയ്ക്ക് ഒരു ജീവിതം വീണ്ടും നൽകിയ കാണപ്പെട്ട ദൈവം.
ഇന്നും എന്നും ഇനിയും എന്റെ പ്രാർത്ഥനകളിൽ എന്നും മുന്നിൽ നില്കുന്നത് മേലേടത്തെ ഓരോ മനുഷ്യരെയും കാത്തു രക്ഷിക്കണമെന്നേയുള്ളു.


പഴയ ഓർമകളിലേക്ക് ഓടി പാഞ്ഞു പോകാൻ തുടങ്ങിയ മനസിനെയും തുളുമ്പാൻ നിന്ന കണ്ണുകളെ പണിപെട്ടന് പിടിച്ചു നിർത്താൻ കഴിഞ്ഞെങ്കിലും വാനം കീറിമുറിച്ചു പെയ്ത മഴയെ തടഞ്ഞു നിർത്താൻ അമ്മുവിന് കഴിഞ്ഞില്ല..
പതിയെ പതിയെ ദേഹത്തു വീണ തുള്ളികളിൽ നനയാൻ ഉള്ളിൽ തോന്നിയെങ്കിലും വേറെ പല കാരണങ്ങൾ മൂലം അതിനു നിൽക്കാതെ സഞ്ചിയിൽ ഇരുന്ന കാലൊടിഞ്ഞ കുട പണിപ്പെട്ടു നിവർത്തി  സഞ്ചി നെഞ്ചോടു ചേർത്ത് പിടിച്ചു നടക്കുമ്പോളും സൂചി കുത്തിവെച്ച പൊട്ടിയ ചെരുപ്പ് വീട് എത്തുന്നതുവരെ പൊട്ടിപോകാതിരിക്കാൻ ശ്രെമിച്ചു.


ശാന്തമായി പെയ്ത മഴ പതിയെ ശക്തിയാർജിച്ചു പെയ്യാൻ തുടങ്ങി.. കുട കാറ്റിൽ പല ഭാഗത്തേക്കും ആടിയാടി കളിക്കുന്നത് കൊണ്ട് കയ്യിൽ നിന്നും വഴുതി കുട പോകാതിരിക്കാൻ അമ്മു ബുദ്ധിമുട്ടി. മഴയുടെ പ്രേകമ്പനം കൂടി വരുന്നുണ്ടായിരുന്നു.. അവൾക്കു ചെറുതായി തണുക്കാൻ തുടങ്ങി.. എങ്കിലും പാടവരമ്പത്തു കൂടി കയറാൻ പോകുന്നതിനു മുന്നേ ചെറുപ്പൂരി കൈയ്യിൽ പിടിക്കാൻ തുനിഞ്ഞപ്പോളാണ് പുറകിൽനിന്നൊരു വിളി കേട്ടത്.


എന്റെ സീതേ ....
നിന്നെയിത് തൊണ്ട പൊട്ടി എപ്പോ മുതൽ വിളിക്കുവാടി ഒന്ന് തിരിഞ്ഞു നോക്കരുതോ..?

ഗീതുവായിരുന്നു.. മഴ നന്നായി നനഞ്ഞ ലക്ഷണമുണ്ട് ഇടുപ്പിനോട് ചേർത്ത് വച്ച ബാഗ് വരെ ചോർന്നു തുടങ്ങി. എങ്കിലും മഴയൊന്നും ഏൽക്കാത്ത മട്ടാണ് പുള്ളികാരിക്ക്.


ഈ പേരും മഴയത്തു ഞാനെങ്ങനെ കേൾക്കനാടി ഗീതു..?
അല്ല ഇന്നു സ്കൂളിന്നു വരാൻ നേരം വൈകിയോ..


അതൊന്നും പറയാതെ ഇരിക്കാ ഭേദം
സ്കൂൾ തുറന്നാൽ ടീചെര്മാരുടെയെല്ലാം വീട്ടിൽ പോക്ക് ഈ നേരമൊക്കെയാവും.

അത് വിട് ഞാൻ എന്തിനാ നിന്നെ വിളിച്ചെന്നറിയോ..?


വന്നകാര്യം പറയുന്നതിന്റെ കൂടെ ഗീതു മുന്നിലേക്ക്‌ കയറി നടന്നു. ചെരുപ്പ് ഊരി സീത അവളുടെ പിന്നാലെ ചെന്നു. പള പള മിന്നുന്ന ഗീതുവിന്റെ സാറിയിലേക്ക് നോട്ടം പാറി വീണു.. രണ്ടാളും സമപ്രായക്കാരണ് പക്ഷെ ജീവിത സാഹചര്യങ്ങൾ മൂലം സീത നിലയില്ലാ കയത്തിൽ പെട്ടപ്പോൾ സീതയെന്ന വ്യക്തിയിൽ നിന്നു വളരെ വ്യത്യസ്ഥമായിരുന്നു ഗീതു.
തന്റെ ദേഹത്തു നനഞ്ഞു ഒട്ടിപിടിച്ചു കിടക്കുന്ന നിറം കുറഞ്ഞ പഴകി പിന്നി തുടങ്ങിയ ചുരിദാറിലേക്ക് അവളുടെ നോട്ടം മാറി..  എന്നായിരുന്നു ഞാനും ഇതുപോലെ അല്ലെങ്കിലും വൃത്തിയുള്ള ഒരു വസ്ത്രം ധരിച്ചത് ആ ചോദ്യം അവളുടെ ഉള്ളിൽ കിടന്നു സ്വയം ചോദിക്കുകയും അതിനുത്തരം സ്വയം കണ്ടെത്താൻ ശ്രെമിച്ചു.


സീതേ ..


മം...


ഞാൻ എന്തിനാ വിളിച്ചെന്നറിയാവോന്നു..
അല്ല നീ കവലയിൽ അച്ഛനെ കണ്ടായിരുന്നു, കണ്ടെങ്കിൽ അച്ഛൻ പറഞ്ഞിട്ടുഉണ്ടാവുമല്ലോ


ഇല്ലല്ലോ, മാഷിനെ കണ്ടെങ്കിലും ഒന്നും പറഞ്ഞില്ല. എന്താ കാര്യം..?


നാളെ രാവിലെ തറവാട്ടിലേക്ക് ഇത്തിരി വറവ് പലഹാരം വേണമായിരുന്നു. നീ കടയിൽ ഒക്കെ കൊണ്ടുപോയി കൊടുത്തിട്ട് സാവധാനം അങ്ങോട്ടേക്ക് വന്നമതി..

രാവിലെ ഞാനവിടെയുണ്ടാകും 
ഞാനെന്നാൽ ചെല്ലട്ടെട്ടോ സീതേ   ഇപ്പോ തന്നെ നേരം വൈകി.  ബാക്കി നേരിൽ കാണുമ്പോ പറയാട്ടോ.

കവിളിലൊരു പതിവ് നുള്ള് തന്നിട്ട് അവളും അകന്നു..


ഇന്നാട്ടിൽ എന്നെ കാണുമ്പോ മുഖം തിരിക്കാതെ മിണ്ടുന്ന മേലേടത്തു തറവാട്ടിലെ കൃഷ്ണൻ മാഷിന്റെ മകളാണ് ഗീതു, അടുത്തുള്ള സ്കൂളിലെ ടീച്ചർ ആണ് കക്ഷി.  എവിടെ വച്ചു കണ്ടാലും ഒരു ചിരിയോ നാല് വരിയോ എനിക്കായി മാറ്റിവയ്ക്കും. ഓർമ വച്ച നാൾ മുതൽ പുച്ഛത്തോടെയും അറപ്പോടെയും നോക്കിയിരുന്ന ആൾക്കാരുടെ ഇടയിൽ നല്ല മനുഷ്യരും ഉണ്ടെന്നു കണ്ടെത്താൻ കുറച്ചു സമയം വേണ്ടി വന്നു അല്ലെങ്കിൽ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ അവസ്ഥയാണല്ലോ കൂടെ ആരുണ്ടെന്നും ഇല്ലെന്നുമുള്ള തിരിച്ചറിവ് മനുഷ്യന് നൽകുന്നത്.



ഇതിപ്പോ രണ്ടീസ്സായി മഴ ഇടിച്ചു കുത്തി പെയ്യാൻ തുടങ്ങിയിട്ട് കുളവും തോടും ഇതിനകം ഏതാണ്ടും നിറഞ്ഞു കുളത്തിലൊക്കെ കണ്ണീരുപോലത്തെ തെളിനീരാ, രാവിലെ എണീറ്റു മുങ്ങി കുളിക്കണമെന്നു തോന്നും പക്ഷെ മുങ്ങിയ പൊങ്ങില്ല അത്രെ തണുപ്പാ.. ഒരു മഴയ്ക്ക് തന്നെ മേലേടത്തെ പുഞ്ചപാടം ചാഞ്ഞു പക്ഷെ പാടത്തിന്റെ അങ്ങ് അക്കരെ കുടിൽ വച്ചു പാർക്കുന്ന ചാത്തുണ്ണിടെ കാര്യാ കഷ്ട്ടം, അരപൊക്കത്തിനു മണ്ണ് കുഴച്ചു വാരി ആതിന്മേൽ പൊക്കി കൂട്ടിയ കൂരയാ പാടം നോക്കാൻ മാഷ് നിർത്തിയതാ ചാത്തുണ്ണിയെ, ഒരു നല്ലൊരു വീട് വച്ചു കൊടുക്കാമെന്നു പറഞ്ഞിട്ടും അവൻ കേട്ടില്ല..


ഇടിച്ചു കുത്തി പെയ്ത മഴ പെട്ടന്ന് നിലച്ചു മാനം തെളിഞ്ഞതൊരു അനുഗ്രഹമായി ചെളി പുരണ്ട കാലുകൾ നടപ്പിന്റെ വേഗത ക്രെമേണ കൂട്ടിക്കൊണ്ടിരുന്നു..
ദൂരെ കാണുന്ന കുടിലിലേക് ഒന്നും നോക്കിയേച്ചും സീത നടന്നു.
വഴിയോരത്തു കെട്ടികിടന്ന മഴവെള്ളത്തിൽ അവൾ സ്വയമൊന്നു നോക്കി... അതെ വീണ്ടും മുഖം ഇരുണ്ടിരിക്കുന്നു.. കണ്ണുകളിലെ കറുപ്പ് ഏറിയതുപോലെ.. നാവു തൊട്ടു നനച്ചു വിട്ടു വരണ്ട ചുണ്ടുകൾക്കൊരു ആശ്വാസം നൽകി.... കൈമുട്ടു വരെ എത്തി നിൽക്കുന്ന നീളൻന്മുടി വെട്ടിയിട്ടും ഒരു ഇഞ്ചു പോലും വളർന്നട്ടില്ല... മനസിന്റെ ആരോഗ്യ മുഖതും പ്രേതിഫകിപ്പിക്കുമെന്ന് പറഞ്ഞത് എത്ര ശരിയാണ്.. ദുഖങ്ങൾ പേറി നടക്കുന്ന ഒരു മനസിന്റെ ഉടമ എങ്ങനെയാ പുഞ്ചിരിക്കാ...

ഞാൻ അവസാനമായി ചിരിച്ചത് എന്നായിരുന്നു.??



അതുവഴിയേ പോയ ബൈക്കിന്റെ ഹോണടി അവളെ ചിന്തകളിൽ നിന്നുമുണർത്തി വീണ്ടും കൂടണയാൻ വ്യഗ്രത പെട്ടലയുന്ന ഒരു പക്ഷിയെ പോലെ നയിച്ചു.
രണ്ടാൾക്കു പാകത്തിന് നടക്കാനുള്ള ഒരു മണ്ണിട്ട റോഡ് താണ്ടി പടികൾ കയറി മുള്ളുവേലി എടുത്തു മാറ്റുമ്പോൾ ആ ചെറിയൊരു വീടിന്റെ ഉമ്മത്തു തിണ്ണയിൽ ഇരിക്കുന്ന ആളെ കണ്ടവളുടെ കണ്ണുകൾ ജ്വലിച്ചു.

(തുടരും)

സീത 2

സീത 2

4.3
1443

ഇടറുന്നോരെന്റെ പ്രാണനിൽ മാഞ്ഞുതുടഞ്ഞിയ ഓർമകളും ചുടു നീർക്കങ്ങളുമേ ഇനി അവശേഷിക്കുന്നുള്ളൂ..ഏകാന്തതയുടെ പുലരികളും ഒറ്റപ്പെടലിന്റെ രുചിയും കുറ്റപ്പെടുത്തലുകളുടെ കനൽ വഴിയുമാത്രമാണെനിക്കിനി ബാക്കി .അടർന്നുപോയ വിലപ്പെട്ട പ്രാണനുകൾ നൽകിയതാണീ ഉറവ വറ്റാത്ത കണ്ണുനീർ, നെഞ്ചോടു ചേർത്തവരെല്ലാം അകലും നേരം ഊർനിറങ്ങിയ മിഴിനീർ കണങ്ങളുടെ വില ഇന്നും അളന്നു കൊണ്ടിരിക്കുന്നു. നീറുന്ന ഓർമ്മകൾ വിഷം പുരട്ടിയ അമ്പുകൾക്ക് സാമാനമാണ്, അവ ലക്ഷ്യസ്ഥാനം ഭേധിക്കുക തന്നെ ചെയ്യും.അവസാന തുള്ളി കണ്ണുനീരും താളത്തോടെ ഒഴുകി പോകുന്ന മഴ വെള്ളത്തിലേക്കു പതിച്ചു, ഉടമയിൽ നിന്നു