Aksharathalukal

രാത്രിപുഷ്പങ്ങൾ

രാത്രി പുഷ്പങ്ങൾ
---------------------

കൂരിരുട്ടിന്റെ പാഴ്മറയ്ക്കുള്ളിലെ മാനഭംഗം വന്ന രാത്രിപുഷ്പങ്ങളേ...
നിങ്ങൾതൻ കയ്യിലെ ചില്ലുവളകൾതൻ
പൊട്ടാകെ, പൂക്കൾ ചിതറിച്ചഭൂമിയിൽ;

കണ്ണുനീരെത്ര വീഴ്ത്തി പുൽനാമ്പുകൾ,
ഗദ്ഗദം പാടിപ്പറന്നു മന്ദസമീരണൻ?
\"മാപ്പില്ല, മാപ്പില്ല, ഉന്മത്ത ഭൃംഗമേ\"-
യെന്നു ചിലയ്ക്കുന്നു വർണപ്പറവകൾ!

ചെങ്കനൽക്കണ്ണുമായ് വാനിൽപ്പറക്കുന്നു
കോപാർത്തരാകുന്ന കൃഷ്ണപ്പരുന്തുകൾ!
കണ്ടിട്ടുമറിയാത്ത, പുഞ്ചിരിപ്പൂനീട്ടി
വിണ്ണിലേക്കുയരുന്നു കർമസാക്ഷിയും!

കാമദാഹംപൂണ്ടഹല്യയെ പ്രപിച്ച  
സിംഹാസനത്തിന്റെ,യോരത്തിരിപ്പവർ
മിണ്ടില്ല, നിത്യനിസ്സംഗരായ് പൊയ്മുഖം
കാട്ടിച്ചിരിക്കുന്ന സ്വാർഥ പ്രതീകങ്ങൾ!






പേടിസ്വപ്നങ്ങൾ

പേടിസ്വപ്നങ്ങൾ

0
181

പാതിരാനേരത്തു കണ്ട സ്വപ്നത്തിനാൽമാറത്തടിച്ചതാ കേഴുന്നു പൊൻമകൻ:\" എന്നെ വിടേണ്ടച്ഛാ കേരള ദേശത്തുബിരുദങ്ങൾ നല്കുന്ന കോളേജിലൊന്നിലും; ശുദ്ധകൊലയാളികൾ റാഗിങ്ങിനായിട്ടുമൂത്രം കുടിപ്പിക്കാൻ, കാത്തിരിപ്പുണ്ടച്ഛാ! അന്തക വിത്തുപോൽ മുറ്റിത്തഴയ്ക്കുന്നുപാർട്ടികളടവെച്ച മുട്ട വിരിഞ്ഞവർ!കണ്ഠം ഞെരിച്ചവർ കൊന്നിട്ടു തൂക്കിടുംആത്മഹത്യക്കുറിപ്പെഴുതി വെപ്പിച്ചിടും\"കട്ടിലിൽ നിന്നതാ താഴത്തു വീഴുന്നുചുഴലിദീനത്തിന്റെ ലക്ഷണം കാട്ടുന്നു.വെള്ളം തളിച്ചങ്ങു ബോധം വരുത്തിയാഅമ്മ മന്ത്രിക്കുന്നു, പുത്രന്റെ കാതതിൽ;\" ഇല്ലില്ല മക്കളേ ഭൂമി പിളർന്നാലുംകേരളത്തിന്