അകലത്തിരുന്ന്
1. (ഒന്നാ൦ ദിവസം | അവൾ)
അകലത്തിരുന്നു ഞാൻ സ്നേഹിച്ചു പോയ്,
അറിയാതെ നിന്നെ ഞാൻ പ്രണയിച്ചു പോയ്.
അനുവാദമറിയാതെ നിന്നിഷ്ടമറിയാതെ,
ആരോരുമറിയാതെ സ്നേഹിച്ചു പോയ്,
നിന്നെ ഞാൻപോലുമറിയാതെ മോഹിച്ചു പോയ്.
ഈ കാററുമീമുള൦ കാടുമിന്നാദ്യാനു
രാഗമൊന്നോതുന്നു എന്റെ കാതിൽ.
ദൂരെയാപ്പൂങ്കുയിൽ തന്നോമൽപ്പക്ഷിയോ
ടോതുന്നു കാതിലായ് പ്രേമാ൪ദ്രമായ്.
നി൯ഹൃദയസ്പന്ദനതാളത്തിൽ മുങ്ങി ഞാൻ
നീയാകു൦ വീണ ത൯ രാഗങ്ങളായ്,
ആ, രാഗങ്ങൾ മീട്ടുവാ൯ നീ വരില്ലേ?
ഈ സന്ധ്യ വാരി വിതറുന്ന കുങ്കുമം
ചെപ്പിലായ് ഞാനിന്നൊളിച്ചു വച്ചു.
അതിൽനിന്നുമൊരുനുള്ളു
തൊട്ടെടുത്തുനിന്നെയോ൪ത്തു
ഞാനെത്രനാൾ കാത്തിരിപ്പൂ.
നീ വന്നു പുൽകുന്ന നാളിൽ പൂങ്കവിളിലെ
പൂക്കളിൽ ചാർത്തിപ്പുണ൪ന്നീടുവാ൯,
എ൯, ജീവ൯െറ ജീവനായ് നീ വരില്ലേ?
-------------------------------
2. (രണ്ടാ൦ ദിവസം | അവ൯)
അകലത്തിരുന്നു ഞാൻ സ്നേഹിച്ചു പോയ്,
അറിയാതെ നിന്നെ ഞാൻ പ്രണയിച്ചു പോയ്.
അകതാരിലൊരു പക്ഷി കുറുകുന്ന നേരത്ത്,
ചിറകടിച്ചെന്നിൽ പറന്നു വന്നു,
എന്റെ ഇടനെഞ്ചി൯ ചില്ലയിൽകൂടുവച്ചു.
ഈ മൌനരാഗത്തി൯ മാറ്റൊലി മെല്ലെനി൯,
മോഹങ്ങളെയിന്നുണ൪ത്തിയെങ്കിൽ.
അതിലോല ധന്യമാ൦ നി൯ നിലാപ്പുഞ്ചിരി,
ഈ രജനിയിൽ പൂത്തുലഞ്ഞുവെങ്കിൽ.
ഞാൻ കണ്ട സ്വപ്നത്തിൽ പാടവരമ്പിലൂ
ടൊരുനാളിൽ വന്നൊരു സുന്ദരി നീ,
ഈ, പ്രണയമഴ നനയുവാ൯ നീ വരില്ലേ?
ഈ മേഘമിഥുനങ്ങൾ തൂകിയ കുങ്കുമം,
ചേ൪ന്നൊളിയേകി നി൯ പൂങ്കവിളിൽ.
അതിൽ നിന്നുമൊരുനുള്ളു
നോക്കിക്കൊതിച്ചെത്ര
മലരുകൾ വിടരുമെന്നങ്കണത്തിൽ.
നീവന്നു പുൽകുന്ന നാളിൽ ചെ൦ചൊടിയിലെ,
മധുകണ൦ മെല്ലെക്കവ൪ന്നീടുവാ൯.
ഈ രാവിൽ കുളിർ മഞ്ഞായ് നീ വരില്ലേ?
-------------------------------
3. (മൂന്നാം ദിവസം | അവ൪)
അകലത്തിരുന്നു നാം സ്നേഹിച്ചു പോയ്,
അറിയാതെ തമ്മിൽ നാ൦ പ്രണയിച്ചുപോയ്.
അകലങ്ങളകലേക്കു ദൂരേമറഞ്ഞു പോയ്,
അരികത്തു വന്നു നാമൊന്നായിതാ,
നമ്മിലാത്മാവുമിഴചേ൪ന്നു നിൽക്കുന്നിതാ.
--------------------------------
4. (നാലാം ദിവസം | ശുഭം)
ആരോ ഒരാൾ:- @€£$π% &##? ??
അവൻ:-@&****&#@@@!!!
അവൾ:- ##@@$€****&₹#@@@#¶¶π$$€ ##₹&¶π√∆×π°°^%****@₹#¶×∆√π****#@****₹#@xxxx.
© biju s punnooreth