പാരിജാതം പോലൊരു പെണ്കുട്ടി രാവിലത്തെ കാപ്പികുടിയും കഴിഞ്ഞു പാഷൻ ഫ്രുട്ടിന്റെ പന്തലിന് കീഴെ കാറ്റും കൊണ്ട് പൂത്തുലഞ്ഞു നിൽക്കുന്ന മുല്ല പൂക്കളുടെ സുഗന്ധവും ആസ്വദിച്ചു ചാരുകസേരയിൽ കിടന്നപ്പോഴാണ് പാരിജാതവും മല്ലിയും ഓർമ്മയിൽ വന്നത്. എല്ലായ്പ്പോഴും പിച്ചിപ്പൂവിന്റെ മാല തലയിൽ ചൂടിയിരുന്ന, മുല്ലപ്പൂമൊട്ടു പോലുള്ള പല്ലുകൾ എല്ലാം കാട്ടി സദാപുഞ്ചിരിയോടെ നടന്നിരുന്ന പാരിജാതത്തെ, കോട്ടഗിരിയിൽ വച്ചാണ് കാണുന്നത്. എട്ടു വർഷങ്ങൾക്ക് മുൻപ്, പഠനത്തിന്റെ ഒരവശ്യവുമായി കോട്ടഗിരിയിൽ പോയിരുന്നു. ഇതുവരെ പോയിട്ടുള്ള സ്ഥലങ്ങളിൽ മനോഹരവും പ്രശാന്തവുമാ