ചെമ്മണ്ണു നിറഞ്ഞ ഇടവഴി - ബാല്യവും, കൗമാരവും, യൗവനവും ഒക്കെ ഓടി തീർത്ത ഇടവഴി..... സന്ധ്യമയങ്ങാൻ തുടങ്ങിയാൽ, ഒരു നേർത്ത വെട്ടം മാത്രമേ ഈ ഇടവഴിയിൽ അവശേഷിക്കുക യുള്ളൂ. ഇടവഴിയുടെ ഒരറ്റത്തു നിൽക്കുന്ന വൈദ്യുതി വിളക്കിലെ വെളിച്ചം ഒരുനേർത്ത നിഴലായി പരന്നു കിടക്കും. എത്രയോ ജീവിതങ്ങൾ ഈ ഇടവഴിയിലൂടെ കടന്നുപോയിരിക്കുന്നു. വടക്കേ പുറത്തെ മാധവേട്ടനെ, കൈയും കാലും ബന്ധിച്ച്, വാഹനത്തിൽ കയറ്റിയത് ഈ ഇടവഴിയിലൂടെ യാണ്..... പിന്നീടാണ് മാധവേട്ടൻ, ഭ്രാന്തൻ മാധവൻ ആയി മാറിയത്. തന്റെ വീടിന് രണ്ടു വീട് അപ്പുറമുള്ള അമ്മിണിയെ, പ്രസവ വേദന കൊണ്ട് പുളഞ്ഞപ്പോ