"ആഹാ ഗിരിജയോ നിന്നെ ഈ വഴി ഒക്കെ കണ്ടിട്ട് കൊറേ ആയല്ലോ കേറി വാ." അമ്മയുടെ ശബ്ദം കേട്ടാണ് മുറ്റത്ത് ഊഞ്ഞാലിലിരുന്ന ഞാൻ നോക്കിയത്. കിഴക്ക് നിന്നു നടന്നു വന്നു അതിരിലെ സർവേ കല്ലിൽ പിടിച്ചു പുളിമരക്കൊമ്പിലെ തത്ത കൂടിൽ ഒന്നു തട്ടിക്കൊണ്ട് അവർ മുറ്റത്തേക്ക് കയറി-ഗിരിജ.ഈ വരവ് ഇടക്കിടെ ഉള്ളതാണ്. ഏകദേശം മുപ്പത്തഞ്ചു വയസ്സോളം പ്രായം കാണും. തോളിൽ ഒരു തുണിക്കെട്ട് ഉണ്ട്. മുടി ഒന്നിച്ചു വാരി കെട്ടിവച്ചിരിക്കുന്നു. എണ്ണമയമില്ലാത്ത കുറേ മുടിയിഴകൾ മുഖത്തേക്ക് വീണു കിടപ്പുണ്ട്. കൈ നിറയെ ചുവപ്പ് കുപ്പിവളകൾ. ഒരു മഞ്ഞ ചുരിദാർ ആണ് വേഷം. ഇന്നും ഗിരിജയെ ഓർക്കുമ്പോൾ എന്