വാതിലുകൾ അടിച്ചിട്ട് പള്ളിയുടെ അരികിലൂടെ മിലി നേരെ സെമിത്തേരിയുടെ അടുത്തേക്കാണ് പോയത്. അവൾ സെമിത്തേരിയിലേക്ക് കടന്നപ്പോൾ രഘു പുറത്ത് നിന്നു. കറുത്ത മാർബിൾ വിരിച്ച ഒരു കുഴിമാടത്തിനു അടുത്ത് അവൾ മുട്ടുകുത്തി ഇരുന്നു. അവിടെ ഇരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആ കണ്ണുകൾ നോക്കി അവൻ നിന്നു. " ആരാ? എന്താ ഈ നേരത്ത് ഇവിടെ? " പുറകിൽ ഒരു ശബ്ദം കേട്ട് രഘു തിരിഞ്ഞു നോക്കി. ലോഹ യും കഴുത്തിലേ കുരിശു മാലയും കണ്ടു അത് പള്ളിയിലെ അച്ഛൻ ആണ് എന്ന് അവൻ മനസിലാക്കി. "ഞാൻ.... ഞാൻ ഇവിടെ.." അവൻ മിലി ഇരുന്ന ഭാഗത്തേക്ക് നോക്കി. ഫാദരും അങ്ങോട്ട് നോക