സതീശാ... ഇപ്പോൾ നീ പറഞ്ഞത് ആത്മാർത്ഥതയോടെയാണെങ്കിൽ ഒന്നു നീ കരുതിക്കോ... നിന്റെ കൂടെ ഇതിനൊരു അവസാനം കാണുന്നതുവരെ ഞാനുമുണ്ടാകും... മാണിശ്ശേരി തറവാട്ടിലെ പ്രശ്നം എന്റേതും കൂടിയാണ്... അവർക്ക് വേണ്ടി എന്റെ ജീവൻ വരെ കളയാനും ഞാനൊരുക്കമാണ്... ഏതായാലും നേരം ഒരുപാട് വൈകി.. ഞാൻ ജോലിക്ക് പോകുന്ന വഴിയാണ്... നമുക്ക് വൈകീട്ട് ഇവിടെവച്ച് കാണാം... അതും പറഞ്ഞ് സജീവൻ നടന്നു... കുറച്ചു നേരം കൂടി സതീശൻ അവിടെയിരുന്നു... പിന്നെ എഴുന്നേറ്റു നടന്നു... അവൻ നേരെ പോയത് കാവുംപുറത്തേക്കായിരുന്നു... അവിടെ ഉണ്ണികൃഷ്ണമേനോനെ അടക്കം ചെയ്ത സ്ഥലത്തേക്ക് അവൻ നടന്നു... കൂനപോലെ പൊന്ത