"ഭാനൂ.. മോളെ... എവിടെയാ കുട്ടീ നീയ്..മോളെ..." ഉറക്കെ വിളിച്ച് കൊണ്ട് ഭവാനി അടുക്കളപ്പുറത്തു നിന്നുമിറങ്ങി തൊടിയിലെ വാഴത്തോപ്പിലൂടെ നടക്കാൻ തുടങ്ങി... നന്നേ മെലിഞ്ഞ രൂപമാണ് ഭവാനിക്ക്.. പ്രായം നാൽപ്പത്തിയേഴെങ്കിലും ക്ഷീണിച്ചൊട്ടി ചുളിവുകൾ വീണ മുഖവും നരച്ച് എണ്ണമയം തീരെയില്ലാതെ പാറിക്കിടക്കുന്ന മുടിയും അവർക്ക് പ്രായം അറുപതിനുമപ്പുറം തോന്നിപ്പിക്കുന്നു.... നേരം വെളുത്തു വരുന്നേയുള്ളൂ... അന്ധകാരം വകഞ്ഞു മാറ്റി സൂര്യഭഗവാൻ പ്രകാശം പരത്തി തുടങ്ങിയതേയുള്ളൂ..മകരമാസത്തിലെ പുലർകാല മഞ്ഞ് ആ അന്തരീക്ഷത്തെ തണുപ്പാൽ മൂടിയിരിക്കുന്നു.... "ശ്ശോ.. ഈ കുട്ടിയിത