\"മുത്തശ്ശന്റെ അനിയത്തി യശോദാമ്മയുടെ വിവാഹം കഴിഞ്ഞതിനു ശേഷമാണ് ഞങ്ങൾക്കു ദുരിതം ഉണ്ടായത്... മാമ്പള്ളി തറവാടും ഏക്കർ കണക്കിന് സ്വത്തും സ്വപ്നം കണ്ടിട്ടായിരുന്നു ആ കരുണാകരനപ്പൂപ്പൻ യശോദാമ്മയെ വിവാഹം കഴിച്ചതുതന്നെ... പലരീതിയിൽ അയാൾ അതിനുള്ള ശ്രമങ്ങൾ നടത്തി.. എന്നാൽ ഇതെല്ലാം മനസ്സിലാക്കിയ മുത്തശ്ശന്റെ അച്ഛൻ സ്വത്ത് ഭാഗം വച്ചു... തറവാടും തറവാട് നിൽക്കുന്ന സ്ഥലവും മുത്തശ്ശന്റെ പേരിലും... കുറച്ചു മാറി ഇരുപതേക്കർ യശോദാമ്മയുടെ പേരിലും... എന്നാൽ അതിൽ വെറിപൂണ്ട കരുണാകരനപ്പൂപ്പൻ മുത്തശ്ശനേയും മുത്തശ്ശന്റെ അച്ഛനേയും ഒരുപാട് ദ്രോഹിച്ചു.. പതിയെ പതിയെ യശോദാ