നഷ്ട സ്വർഗം ഡിസംബർ മാസത്തിലെ ഒരു ശൈത്യകാലരാത്രിയിൽ ലോകമെങ്ങുംകമ്പളിപ്പുതപ്പിനുള്ളിൽ സുഖമായുറങ്ങുമ്പോൾഈട്ടിക്കാനം ഗ്രാമത്തിലെ വിജനമായ ചെമ്മൺ പാതയിലൂടെ ഒരു സൈക്കിളിന്റെ ചക്രങ്ങൾ മുന്നോട്ടുരുണ്ടു.റോഡിന് ഇടതു വശത്തായി \"ഈട്ടിക്കാനം പഞ്ചായത്തിലേക്ക് സ്വാഗതം\" എന്നെഴുതിയ നിറം മങ്ങിയ ഒരു ബോർഡ് സ്ഥാപിച്ചിരുന്നു.സൈക്കിളിന്റെ ശബ്ദം കേട്ടപ്പോൾ വഴിവക്കിലെ കടത്തിണ്ണയിൽ മൂടിപ്പുത്ച്ചു് കിടന്നുറങ്ങിയ വേലായുധൻ ഉറക്കം മുറിഞ്ഞതിന്റെ നീരസത്തോടെ പുതപ്പു മാറ്റി തല പുറത്തേക്കിട്ടു. അയാളുടെ മുഖം സന്തോഷത്താൽ നിറഞ്ഞു.\"അല്ല ചാക്കോ മാഷായിരുന്നോ. എവിടെപ