\"അന്ന് വൈകീട്ട് മുറിയിൽ ഇരിക്കുകയായിരുന്ന പാർവ്വതി ജനൽവഴി കണ്ടു വെള്ള മുണ്ടും ഷർട്ടുമണിഞ്ഞ് പാടവരമ്പിലൂടെ ഒരു ചെറുപ്പക്കാരൻ നടന്നുവരുന്നത്... സൂക്ഷിച്ചുനോക്കിയപ്പോൾ അവൾക്ക് മനസ്സിലായി അത് അനന്തനാണെന്നത്... അവൻ പടിപ്പുര കടന്ന് മുറ്റത്തേക്ക് വന്നു... പാർവ്വതി താഴേക്ക് ഓടിവന്ന് ഉമ്മറത്തെ വാതിലിന് പുറകിലായി നിന്നു... \"\"ദാമോദരന്റെ മകൻ അല്ലേ... എന്താ നിന്റെ പേര്... \"രാമഭദ്രൻ ചോദിച്ചു... \"അനന്തൻ... \"\"ഉം... ആള് ലേശം തല തെറിച്ച കൂട്ടത്തിലാണ് അല്ലേ... ആ ചെറുപ്പത്തിന്റെ ചോരത്തിളപ്പിന്റേതാണത്... സാരമില്ല കുറച്ചു കഴിയുമ്പോൾ മാറിക്കോളും... നമ്മുടെ പൂർവ്വികരുടെ കാലംമുത