\"നീ പറഞ്ഞത് യാഥാർത്ഥ്യം മാത്രമാണ് ശിൽപ്പാ... നിന്റെ മനസ്സ് അത് എന്റെ നിയന്ത്രണത്തിലാണ്... ഇനി നിനക്കൊരിക്കലും അതിൽനിന്ന് മോചനമില്ല... വേദികയും നന്ദനും ഒന്നിക്കുന്നത് നീ മുഖേനയാണ്... അതുവരെ നീയെന്ത് ചെയ്യണം പറയണം എന്നത് ഞാൻ തീരുമാനിക്കും... \"ഇതും പറഞ്ഞ് പാർവ്വതി അപ്രത്യക്ഷമായി... \"ഞാൻ മുഖേനയോ... നടന്നതുതന്നെ... \"അവളതും പറഞ്ഞ് സ്കൂട്ടിയെടുത്ത് തന്റെ വീട്ടിലേക്ക് പോയി.... അവൾ വീട്ടിലെത്തിയതും സുധാകരന്റെ കാർ വന്നുനിന്നതും ഒന്നിച്ചായിരുന്നു... \"നീയെന്താ ഒരു മുന്നറിയിപ്പുമില്ലാതെ... \"സുധാകരൻ ശിൽപ്പയോട് ചോദിച്ചു... \"\"ഒന്നുമില്ല... വെറുതേ വീട്ടിലിരിക്കുകയല്ലേ അപ