തട്ടിൻപുറത്തൊരു കോണിൽ വർണങ്ങൾ കൊടിയിറങ്ങിയ മാറാല തൻ തോരണങ്ങൾ നിരനെയ്തു വട്ടം പിടിച്ചൊരാ കൽഭരണിയിൽ ഓർമ്മതൻ വസന്തങ്ങൾ തിളങ്ങും ചിന്തുകളിലേന്തി, ചെപ്പുതുറന്നു മഴവിൽ വർണങ്ങൾ തിരയുന്നൊരാത്മാവിനെ തിരയുകയായിരുന്നു വളപ്പൊട്ടുകൾ.എണ്ണം തികച്ചടുക്കിവയ്ക്കാൻ എത്ര കുപ്പിവളകൾ കൂട്ടിവച്ചു പൊലിയുന്നതെല്ലാം ഒരു നൂറായിരം പൊട്ടുകളായി തിരിച്ചുവന്നു നറു നല്ലകാലങ്ങൾ കൂടെ നിന്നു കളിച്ചും ചിരിച്ചതും ഓർമയില്ലേ .പിണങ്ങിയോരാ ചങ്ങാതിയുടെ തുടുക്കുന്ന കവിളുകാണാൻ ഒരു പിടി വാരി നൽകിയതും ഇതേ തുടിക്കുന്ന വളപ്പൊട്ടുകൾ.പിന്നെയും എത്ര പൗർണമികൾ കണ്ടുമുട്ടാ