\"ആരാണ്... എന്താ വേണ്ടത്...\"ചോദ്യം കേട്ട് അയാൾ തിരിഞ്ഞു... അയാളുടെ മുഖത്തേക്ക് ശ്രീധരമേനോൻ സൂക്ഷിച്ചുനോക്കി... പെട്ടന്നയാൾ ഞെട്ടി...\"രാജശേഖരൻ.... രാജശേഖരാ നീ...\"\"അപ്പോഴന്നെ മറന്നിട്ടില്ല അല്ലേ... ഞാൻകരുതി നിങ്ങളെന്നെ മറന്നുകാണുമെന്ന്... പക്ഷേ എനിക്കങ്ങനെ നിങ്ങളെ മറക്കാൻ പറ്റില്ലല്ലോ... കാരണം നിങ്ങളുടെ നാശം അതെന്റെ ആവിശ്യമല്ലേ... ഒന്നും മറന്നിട്ടില്ലല്ലോ... എന്റെ അളിയന്റെ വാക്കിന്മേലാണ് അന്ന് നിങ്ങളെ ഞാൻ വെറുതെ വിട്ടത്... പക്ഷേ ഒന്നിനുംകൊള്ളാത്തവനാണ് എന്റെ അളിയൻ എന്നെനിക്ക് മനസ്സിലായി... അതുകൊണ്ടാണല്ലോ കഴിഞ്ഞ പത്തുമുപ്പത് വർഷമായിട്ടും എനിക്കുതന്ന വാക്ക് പാലിക്