തികച്ചും അപരിചിതമായ വഴികളിലൂടെ തീവണ്ടി നീങ്ങിക്കൊണ്ടിരുന്നു. ഇരുട്ടിനെ ഭയന്ന് കാറി വിളിക്കുന്ന ഒരു കൊച്ചു കുട്ടിയേപ്പോലെ, എനിക്ക് പിറകിൽ നിലവിളികൾ ഉയർന്നുകൊണ്ടിരുന്നു. പകൽ കിനാവുകളിൽ പോലും കണ്ടിട്ടില്ലാത്ത വ്യത്യസ്ത ഇനം മനുഷ്യ രൂപങ്ങൾക്കിടയിലും ,ഞാൻ അറിഞ്ഞ അവളുടെ നിഴൽ രൂപം എന്നെ വീക്ഷിക്കുകയായിരുന്നു. കംപാർട്ട്മെന്റിൽ തിങ്ങിനിൽക്കുന്ന തണുപ്പിലും അവളിൽ നിന്നുള്ള മൂർച്ചയേറിയ ദൃഷ്ട്ടി രശ്മികൾ എന്നെ ഓരോ നിമിഷവും എരിച്ചില്ലാതാക്കുംപോലെ തോന്നി.മുഖത്ത് വച്ചുകെട്ടിയ എന്റെ ചിരി അപ്പൊഴും അവളെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. ചുവപ്പ് പടർന്നു