ഹോസ്പിറ്റലിലെ സൈക്യാട്രിക് ഒ.പി യില്‍ അവന്‍ നിശബ്ദനായി കാത്തിരുന്നു. അടുത്തു നടക്കുന്ന കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ അവന്‍ കാത്തിരിക്കുകയായിരുന്നു.“വിദ്യുത്”ആ വിളി കേട്ടപ്പോള്‍ അവന്‍ അകാരണമായി ഞെട്ടി, പിന്നെ തെല്ലു പരിഭ്രമത്തോടെ കൈയിലിരുന്ന ബാഗ് കൂട്ടിപ്പിടിച്ചു കൊണ്ട് സീറ്റില്‍ നിന്നെഴുന്നേറ്റ് നടന്നു. ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിലെ കസേരകളിലൊന്നില്‍ അനുവാദം ചോദിക്കാതെ തന്നെ അവൻ ഇരുന്നു.ശ്രീകാന്ത് അവന്‍റെ മുഖത്തു നിന്നു അവന്‍റെ പ്രശ്നങ്ങളുടെ ആഴത്തെ മനസ്സിലാക്കിയിരിക്കാം. അയാള്‍ ഒരു ചെറിയ ചിരിയോടെ നേഴ്സിനോട് പുറത്തേക്കു പോയ്ക്കോളാന്‍ ആ