ശാന്തമായൊഴുകുന്ന പുഴയെ നോക്കി ആ കടവത്ത് തന്നെ ഞാനിരുന്നു. ഇതിപ്പോ ഒരു മണിക്കൂറിലേറേയായി ഈ ഇരുപ്പ് തുടങ്ങിയിട്ട്. പുഴയിലിപ്പോൾ വെള്ളം കുറവാണ്. കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ഞങ്ങളുടെ ഗ്രാമമാകെ പരന്നൊഴുകിയതിന്റെ പാടുകൾ ഇവിടെ പുഴയുടെ തിണ്ടുകളിലും, പിന്നെ ഗ്രാമത്തിന്റെ ഓരോ മുക്കിലും മൂലയിലും കാണാം. അതൊരു ഭീതി നിറഞ്ഞ ഓർമ്മ തന്നെയാണ്. എല്ലാം അവസാനിച്ചെന്ന് ഓരോരുത്തരെയും തോന്നിപ്പിച്ച നാളുകൾ. ജാതിയും, മതവും, പണവും, വെറിയുമില്ലാതെ എല്ലാവരും ഒരുമിച്ച് കൂടിയ നാളുകൾ. തള്ളക്കോഴി കുഞ്ഞുങ്ങളെ തന്റെ ചിറകിനടിയിൽ കാക്കുന്നത് പോലെ, എല്ലാവരും ക്യാമ്പിനുള്ളിൽ തന്റ